തൃശൂര്‍| വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹ തടവുകാര്‍ തമ്മിലുണ്ടായ തമ്മിൽ തല്ലിൽ ഒരു തടവുകാരന് പരിക്കേറ്റു. ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് ആലത്തിനാണ് പരിക്കേറ്റത്. ഓഗസ്റ്റ് 18 തിങ്കളാഴ്ചയാണ്ഭ സംഭവം. രഹിലാല്‍ എന്ന തടവുകാരനുമായാണ് സംഘര്‍ഷമുണ്ടായത്. തലയ്ക്ക് മുറിവേറ്റ അസഫാക്ക് ആലത്തെ മെഡിക്കല്‍ കോളജില്‍ എത്തിച്ച് ചികിത്സ നല്‍കി തിരിച്ചുകൊണ്ടുവന്നു. ഇയാള്‍ക്ക് തലയില്‍ തുന്നലുണ്ട്.
അസഫാക്കിനെ ജയില്‍ മാറ്റുന്നതിനുള്ള നടപടി തുടങ്ങിയതായി വിയ്യൂര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു.
അസഫാക്ക് നേരത്തെ അഞ്ചു തവണ ജയിലില്‍ സംഘര്‍ഷം ഉണ്ടാക്കിയിരുന്നു. അസഫാക്കിനെ ജയില്‍ മാറ്റുന്നതിനുള്ള നടപടി തുടങ്ങിയതായി വിയ്യൂര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. ആലുവയിലെ അതിഥി തൊഴിലാളികളുടെ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാണ് അസഫാക്ക് വിയ്യൂര്‍ ജയില്‍ കഴിയുന്നത്. സംഘര്‍ഷത്തില്‍ വിയ്യൂര്‍ പോലീസ് കേസെടുത്തു
