കോഴിക്കോട് | കേരളത്തില്‍ താമസിച്ചിരുന്ന 15 കാരി പതിനഞ്ചുകാരിയെ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് തട്ടിക്കൊണ്ടുപോയി വിറ്റ കേസില്‍ അസം സ്വദേശി പിടിയില്‍. അസം സ്വദേശി ലാല്‍ ചാന്‍ ഷേക്കിനെയാണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്. ബംഗാള്‍ സ്വദേശിനിയാണ് പെൺകുട്ടി. ഇതോടെ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുടെ എണ്ണം മൂന്നായി.
നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു പെൺകുട്ടി
2023നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന പതിനഞ്ചുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ ശേഷം മറ്റൊരാള്‍ക്ക് വില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. കേസിലെ ഒന്നാം പ്രതി സീദുല്‍ ഷെയ്ക്കിനെ മെയ്അ മാസത്തിൽ അറസ്റ്റ് ചെയ്തിരുന്നു. മൂന്നാം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടാന്‍ നോക്കിയിരുന്നെങ്കിലും ഒടുവില്‍ പിടിയിലായിരുന്നു. .
