കൊച്ചി: ആഗോള ബ്രാൻഡായ ‘ആപ്പിളിനും’വ്യാജന്‍. എറണാകുളം പെന്‍റാമേനകയിലെ മൊബൈല്‍ കടകളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ആപ്പിള്‍ കമ്പനിയുടെ 4.5 കോടി രൂപവിലമതിക്കുന്ന വ്യാജ ഉത്പന്നങ്ങള്‍ പിടികൂടി. സംഭവത്തില്‍ ഒരു കടയുടമയെയും ജീവനക്കാരനെയും എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ആപ്പിള്‍ കമ്പനിയുടെ പരാതിയില്‍ ഏപ്രിൽ 5 ന് ഉച്ചയോടെയായിരുന്നു പോലീസിന്‍റെ മിന്നല്‍ പരിശോധന.
അയ്യായിരത്തോളം മൊബൈല്‍ ഉപകരണങ്ങളാണു പിടികൂടിയത്.
ഏഴു കടകളില്‍നിന്നായി അയ്യായിരത്തോളം മൊബൈല്‍ ഉപകരണങ്ങളാണു പിടികൂടിയത്. മൊബൈല്‍ ബാക്ക് കവര്‍, ബാറ്ററി, അഡാപ്റ്റര്‍, കേബിള്‍, പൗച്ച് എന്നിവ പിടിച്ചെടുത്തതില്‍ ഉള്‍പ്പെടും.ഇവ ആപ്പിള്‍ ഉത്പന്നങ്ങളുടെ അതേ വിലയിലാണു വില്പന നടത്തിയിരുന്നത്