മൃതദേഹം സൂക്ഷിച്ച മുറികളിലിരിക്കാൻ ഭയം; ഒഡീശയിൽ സർക്കാർ സ്കൂൾ പൊളിച്ചു നീക്കുന്നു
സ്കൂൾ കെട്ടിടം പൊളിച്ചു നീക്കാനും പുതിയതൊന്നു പണിയാനും മുഖ്യമന്ത്രി നവീൻ പട്നായിക് അനുമതി നൽകിയിട്ടുണ്ട്

ഭുവനേശ്വർ: ഒഡീശയിൽ ട്രെയിൻ അപകടത്തെത്തുടർന്ന് താത്കാലിക മോർച്ചറിയായി ഉപയോഗിച്ച സ്കൂൾ കെട്ടിടം പൊളിച്ച് നീക്കുന്നു. രണ്ട് ദിവസത്തോളം മൃതദേഹങ്ങൾ സൂക്ഷിച്ച ക്ലാസ് മുറികളിലിരിക്കുന്നക് കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നതിനാലാണ് കെട്ടിടം പൊളിച്ചു നീക്കുന്നത്.

65 വർഷം പഴക്കമുള്ള ബാഹനാഗ ഹൈ സ്കൂളാണ് പൊളിച്ചു നീക്കുന്നത്. പൊതു മരാമത്ത് വകുപ്പിന്‍റെയും സ്കൂൾ മാനേജ്മെന്‍റിന്‍റെയും സാന്നിധ്യത്തിൽ കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നിരവധി മൃതദേഹങ്ങൾ സൂക്ഷിച്ച ക്ലാസ് മുറികളിൽ ഇരുന്നു പഠിക്കാൻ കുട്ടികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് മുന്നിൽക്കണ്ടാണ് ഈ തീരുമാനത്തിലേക്കെത്തിയതെന്ന് സ്കൂൾ മാനേജ്മെന്‍റ് പറയുന്നു. അതു മാത്രമല്ല കാലപ്പഴക്കമുള്ള സ്കൂൾ സുരക്ഷിതവുമല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →