മോസ്‌കോ: യുക്രൈന്റെ കിഴക്കന്‍ മേഖലയെ രണ്ടു സ്വതന്ത്ര രാഷ്ട്രങ്ങളായി കണക്കാക്കണമെന്ന ആവശ്യം പരിഗണനയിലെന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിന്‍. മുതിര്‍ന്ന പ്രതിരോധ, സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പുടിന്റെ പ്രതികരണം. കിഴക്കന്‍ യുക്രൈനിലെ സംഘര്‍ഷഭരിതമായ ഡൊണെസ്‌ക്, ലുഗാന്‍സ്‌ക് മേഖലകളിലെ നേതാക്കള്‍ ഉന്നയിച്ച ആവശ്യം പരിഗണിക്കുമെന്നാണ് പുടിന്‍ വ്യക്തമാക്കിയത്. യുക്രൈന്‍ വിഷയം ആളിക്കത്തിക്കുന്നതാണിതെന്നാണ് വിലയിരുത്തല്‍.
യുെൈക്രനെ രണ്ടു സ്വതന്ത്ര രാഷ്ട്രങ്ങളാക്കുമെന്ന് പുടിന്‍
