തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി എ.ആർ രാജേഷ്, കൊല്ലം സ്വദേശി പ്രവീൺ എന്നിവരാണ് പിടിയിലായത്.
തട്ടിപ്പ് സംഘത്തിലെ സംഘത്തിലെ രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. വീടുകളില്‍ നിന്നാണ് രണ്ട് പ്രതികളെയും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
സംഘത്തിലെ ദീപക് പി. ചന്ദ്, എം. ഗിരീഷ് എന്നിവരെ പിടികൂടാനായിട്ടില്ല. ഇവർക്ക് സഹായം ചെയ്തുകൊടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന.
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് വനത്തിനുള്ളിലെ വാച്ച് ടവറിൽ താമസ സൗകര്യവും ഭക്ഷണസൗകര്യവുമടക്കം തരപ്പെടുത്തി സംഘം മുങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ജൂലൈ 26 മുതൽ നാലുദിവസം പുൽപള്ളിക്കടുത്ത വനഗ്രാമമായ വെട്ടത്തൂരിലെ വനംവകുപ്പിന്റെ വാച്ച് ടവറിലാണ് ഇവർ താമസിച്ച് മടങ്ങിയത്. പട്ടാളത്തിൽ മേജറാണെന്നും പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധമുള്ളവരാണെന്നും പറഞ്ഞാണ് ഇവർ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചത്. ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങള്‍ വനപാലകരാണ് എത്തിച്ചുകൊടുത്തിരുന്നത്.

