കൊച്ചി: പാലാരിവട്ടം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇബ്രാഹിം കുഞ്ഞിനെ അവിടെയെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ബുധനാഴ്ച പുലര്‍ച്ചെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ക്കായി തിരുവനന്തപുരത്ത് നിന്നുമുള്ള വിജിലന്‍സ് സംഘം കൊച്ചിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് എത്തിയത്.
പാലാരിവട്ടം അഴിമതി കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. ഇതുമായി ബന്ധപ്പെട്ടാണ് കേസ്. വിജിലൻസ് എത്തുമ്പോൾ
ഇബ്രാഹിം കുഞ്ഞിൻ്റെ ഭാര്യ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലാണെന്നായിരുന്നു ഇവര്‍ നല്കിയ മറുപടി.
തുടര്‍ന്ന് വിജിലന്‍സ് സംഘം കൊച്ചിയിലെ ലേക്ഷോര് ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയതിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

