ബംഗളൂരു: ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി നടത്തിയ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനീഷ് കോടിയേരി ബെംഗളൂരുവിലെത്തി.
ബംഗളൂരു ശാന്തിനഗറിലെ ഇ.ഡി ഓഫീസില്‍ 6-10 -2020 ന് രാവിലെ 11ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ബിനീഷിന് നോട്ടീസ് നല്‍കിയിരിക്കുന്നത് കേസിൽ മുമ്പ് ഇ.ഡി ഉദ്യോഗസ്ഥര്‍ ബിനീഷിനെ 10 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
ബംഗളൂരു ആസ്ഥാനമായി നടന്ന മയക്കുമരുന്ന് കേസിൽ പ്രതിയായ അനൂപ് മുഹമ്മദിന് ഹോട്ടൽ ബിസിനസ് തുടങ്ങാൻ ബിനീഷ് പണം നൽകിയെന്ന് അനൂപ് മൊഴി നൽകിയിരുന്നു. ഈ സാമ്പത്തിക ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്.
സഹോദരന്‍ ബിനോയ് കോടിയേരിയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പമാണ് ബിനീഷ് ബംഗളൂരുവിലെത്തിയിരിക്കുന്നത്.

