ലാവ്‌ലിന്‍ കേസ്‌ ജസ്റ്റീസ്‌ രമണയുടെ ബെഞ്ചിലേക്ക ‌വീണ്ടും

ന്യൂ ഡല്‍ഹി: ലാവ്‌ലിന്‍ കേസ്‌ വീണ്ടും ജസ്റ്റീസ്‌ രമണയുടെ ബെഞ്ചിലേക്ക്‌ മാറ്റി. ജസ്റ്റീസ്‌ ലളിതിന്‍റെ ബെഞ്ചാണ്‌ മാറ്റിയത്‌. ജസ്റ്റീസുമാരായ യു.യു ലളിത്‌ ,സരണ്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചായിരുന്നു കേസ്‌ പരിഗണിക്കേണ്ടിയിരുന്നത്‌.

പിണറായി വിജയന്‍. കെ.മോഹന ചന്ദ്രന്‍, എ.ഫ്രാന്‍സിസ്‌ എന്നിവരെ കുറ്റവിമുക്തരാക്കിക്കൊണ്ട്‌ ഹൈക്കോടതി പുറപ്പെടുവിടുവിച്ച വിധി ചോദ്യം ചെയ്‌ത്‌ സിബിഐയും, വിധി വിവേചനപരമെന്ന്‌ ചൂണ്ടിക്കാട്ടി പ്രതിപട്ടികയില്‍ തുടരുന്ന കസ്‌തൂരി രംഗ അയ്യര്‍, ഉള്‍പ്പടെയുളള മൂന്ന്‌ ഉദ്യോഗ സ്ഥരും നല്‍കിയ ഹര്‍ജികളാണ്‌ സുപ്രീം കോടതിയിലുളളത്‌.

ജസ്‌റ്റീസ്‌ എന്‍. വി രമണ അദ്ധ്യക്ഷനായ കോടതിയില്‍ നിന്ന് ജസ്‌റ്റീസ്‌ യു യു ലളിത്‌ അദ്ധ്യക്ഷനായ ബെഞ്ചിലേക്ക്‌ കേസ്‌ മാറ്റിയത്‌ കഴിഞ്ഞ ദിവസമായിരുന്നു. അതാണ്‌ വീണ്ടും ജസ്‌റ്റീസ്‌ രമണയുടെ ബെഞ്ചിലേക്ക്‌ അയച്ചിരിക്കുന്നത്‌.

ഹൈക്കോടതി തെളിവുകള്‍ വിശദമായി പരിശോധിക്കാതെ യാണ്‌ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതെന്നും, വിജയനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നുമാണ്‌ സിബിഐ യുടെ ഹര്‍ജിയില്‍ പറയുന്നത്‌. സിബിഐ പ്രത്യേക കോടതി പിണാറായി ഉള്‍പ്പടെ എല്ലാപ്രതികളേയും വിട്ടയച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →