വ്യാജ രേഖകൾ ഉപയോഗിച്ച് പാസ്‌പോർട്ട് ലഭ്യമാക്കാൻ സഹായിച്ച കേസിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് അനുമതി നൽകി.
വി. അശോകൻ, ഇ.പി. ചന്ദ്രൻ, എം. സത്യൻ എന്നിവർക്ക് എതിരെ 1967ലെ പാസ്‌പോർട്ട് നിയമത്തിലെ സെക്ഷൻ 12(2), 15 പ്രകാരം കേസ് എടുത്തു.
“മുഹമ്മദ് ഹാരിസ്” എന്ന വ്യാജ പേരിലും കാസർഗോഡ് വിലാസവും ഉപയോഗിച്ച് കോഴിക്കോട് റീജണൽ പാസ്‌പോർട്ട് ഓഫീസിൽ നിന്ന് പാസ്‌പോർട്ട് എടുത്തതായി കണ്ടെത്തി.
തെരഞ്ഞെടുപ്പ് ഐഡി കാർഡ്, സ്കൂൾ പ്രവേശന രജിസ്റ്റർ തുടങ്ങിയ രേഖകൾ വ്യാജമായി നിർമ്മിച്ച് പാസ്‌പോർട്ടിനായി സമർപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
കോഴിക്കോട് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ വഞ്ചന, ഗൂഢാലോചന, രേഖ ചമയ്ക്കൽ തുടങ്ങിയ IPC വകുപ്പുകൾക്കൊപ്പം പാസ്‌പോർട്ട് നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്