ന്യൂഡൽഹി: നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് നീക്കം ചെയ്യുകയും അദ്ദേഹത്തിന്റെ അംഗത്വവും റദ്ദാക്കുകയും ചെയ്തു. എതിർപക്ഷ വക്താവ് നാരായൺ കാസി ശ്രേഷ്ഠയെ ഉദ്ധരിച്ച് വാർത്താ ഏജൻസി ANI ഇത് സ്ഥിരീകരിച്ചു.
Nepal's Caretaker PM KP Sharma Oli (file photo) removed from ruling Nepal Communist Party by a Central Committee Meeting of the splinter group of the party.
— ANI (@ANI) January 24, 2021
"His membership has been revoked," Spokesperson for the splinter group, Narayan Kaji Shrestha confirmed ANI. pic.twitter.com/6vc91tt03k
നേരത്തെ എൻസിപിയുടെ വ്യത്യസ്ത വിഭാഗത്തിന്റെ നേതാവായ പുഷ്പ് കമൽ ദഹാൽ ‘പ്രചന്ദ’ തലസ്ഥാനമായ കാഠ്മണ്ഡുവിൽ ഒരു വലിയ സർക്കാർ വിരുദ്ധ റാലി സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി കെ പി ശർമ്മ ഒലി പാർലമെന്റ് നിയമവിരുദ്ധമായി പിരിച്ചുവിട്ടത് രാജ്യത്തെ ഫെഡറൽ ജനാധിപത്യ സംവിധാനത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് റാലി അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ ഭരണഘടനയും നടപടിക്രമങ്ങളും ഒലി ലംഘിക്കുക മാത്രമല്ല, നേപ്പാൾ ഭരണഘടനയുടെ അന്തസ്സിനെ തകർക്കുകയും ജനാധിപത്യ വ്യവസ്ഥയ്‌ക്കെതിരെ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓലി ഇന്ത്യാ വിരുദ്ധ നിലപാടിന്റെ ആളായിരുന്നു. അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതോടെ നേപ്പാൾ ഭരണത്തിൽ കമ്മൂണിസ്റ്റ് പാർട്ടി പിടിമുറുക്കും. ഇത് നേപ്പാളിന്റെ ചൈന അനുകൂല നിലപാടിൽ മാറ്റമുണ്ടാക്കുമെന്ന് കരുതാം.
പ്രധാനമന്ത്രി ഒലിയും മുൻ പ്രധാനമന്ത്രി പ്രചന്ദയും ചേർന്നാണ് 2018 ൽ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി (എൻസിപി) രൂപീകരിച്ചത്. ഇതിന് മുമ്പ് പ്രചന്ദയുടെ പാർട്ടിയെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്) എന്നും ഒലിയുടെ വിഭാഗത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ്) എന്നുമായിരുന്നു പേര്. രണ്ട് പാർട്ടികളും ലയിച്ച് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലെങ്കിൽ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടത് 2018-ലാണ്.

