കെ. കരുണാകരന്റെ ചെരിപ്പിന്റെ വാറഴിക്കാൻ കഴിയാത്തവരാണ് അതിനുശേഷം വന്ന താനുൾപ്പെടെയുള്ള കോൺ​​ഗ്രസ്സുകാരെന്ന് വി.ഡി.സതീശൻ

തിരുവനന്തപുരം∙ നെടുമ്പാശേരി വിമാനത്താവളത്തിനു വേണ്ടി ഏറ്റവുമധികം അധ്വാനിച്ച കെ.കരുണാകരന്റെ പേര് വിമാനത്താവളത്തിനിടാൻ കഴിയാതിരുന്നത് ഇന്നും അദ്ദേഹത്തെക്കുറിച്ചുള്ള തന്റെ സ്വകാര്യ ദുഃഖമാണെന്നു മകൻ കെ.മുരളീധരൻ എംപി. സംസ്ഥാന സർക്കാർ നിയമസഭയിൽ ഒരു പ്രമേയം പാസാക്കി കേന്ദ്രത്തിനയച്ചാൽ നടക്കുന്ന കാര്യമായിരുന്നു. 2010ലാണു കരുണാകരൻ അന്തരിച്ചത്.

2011ൽ കോൺഗ്രസിനു മേധാവിത്വമുള്ള സർക്കാർ കേരളത്തിൽ വന്നു. 2014വരെ യുപിഎ സർക്കാർ കേന്ദ്രത്തിലുമുണ്ടായിരുന്നു. എന്നാൽ പേരിടൽ മാത്രം നടന്നില്ല. അതിന്റെ കാരണം തനിക്കറിയില്ല. ഇനി ഇങ്ങനെ ഭരണ സമവാക്യം ഏതു കാലത്തുവരുമെന്നറിയില്ലെന്നും മുരളീധരൻ പറഞ്ഞു.മുരളിധരൻ കെ.എസ്.പ്രേമചന്ദ്രക്കുറുപ്പ് രചിച്ച ‘ലീഡർക്കൊപ്പം മൂന്നരപ്പതിറ്റാണ്ട്’ എന്ന പുസ്തകം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു

കേരളത്തിൽ കോൺഗ്രസിന് ഒരു ലീഡറേയുള്ളൂവെന്നും, ആ കരുണാകരന്റെ ചെരിപ്പിന്റെ വാറഴിക്കാൻ കഴിയാത്തവരാണ് അതിനുശേഷം വന്ന താനുൾപ്പെടെയുള്ളവരെന്നും പുസ്തകം പ്രകാശനം ചെയ്ത് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.രാജൻ കേസിലും പാമോയിൽ കേസിലും ചാരക്കേസിലും പൂർണമായ അർഥത്തിൽ കരുണാകരൻ നിരപരാധിയായിരുന്നുവെന്നും സതീശൻ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →