ഡൽഹി, 2026 ജൂൺ 26
മെയ് മാസാവസാനത്തെ രാജ്യത്തെ ടെലികോം വരിക്കാരുടെ കണക്ക് കേന്ദ്ര വാർത്താവിതരണ വിഭാഗം പുറത്തുവിട്ടു. മെയ് അവസാനം രാജ്യത്തെ ആകെ ടെലിഫോൺ വരിക്കാർ ഒരു നൂറ്റിമുപ്പത്തിനാല് കോടി മുപ്പത്തൊന്ന് ലക്ഷത്തിലെത്തി. ഏപ്രിലിനെ അപേക്ഷിച്ച് അമ്പത്തിയഞ്ച് ലക്ഷത്തിലധികം പുതിയ വരിക്കാരാണ് ചേർന്നത്. അതേസമയം ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം നൂറ്റിയെട്ട് കോടി പതിനഞ്ച് ലക്ഷമായി ഉയർന്നു.
ടെലികോം സേവനദാതാക്കൾ ടെലികോം നിയന്ത്രണ അതോറിറ്റിക്ക് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക് തയ്യാറാക്കിയത്. വയർലെസ് വരിക്കാരുടെ എണ്ണം പന്ത്രണ്ടുനൂറ്റി തൊണ്ണൂറ്റിനാല് ദശലക്ഷമായും വയർലൈൻ വരിക്കാർ നാല് കോടി എൺപത്താറ് ലക്ഷത്തിലധികമായും ഉയർന്നു. മെയ് മാസത്തിൽ മൊബൈൽ നമ്പർ മാറ്റുന്നതിനുള്ള അപേക്ഷ നൽകിയത് ഒരു കോടി നാൽപ്പത്തിനാല് ലക്ഷത്തിലധികം പേരാണ്. സജീവ മൊബൈൽ വരിക്കാരുടെ എണ്ണം നൂറ്റിപത്തൊൻപത് കോടി അൻപത്തിയേഴ് ലക്ഷത്തിലധികമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ബ്രോഡ്ബാൻഡ്, വയർലൈൻ, വയർലെസ്, മൊത്തം ടെലിഫോൺ വരിക്കാർ, സജീവ മൊബൈൽ വരിക്കാർ, മൊബൈൽ നമ്പർ മാറ്റം എന്നിവയുടെ മെയ് മാസത്തെ സ്ഥിതിവിവരക്കണക്കുകളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നഗര-ഗ്രാമ മേഖലകളിലെ വളർച്ചാ നിരക്കുകളും ടെലിഫോൺ സാന്ദ്രതയും ഇതിൽ പ്രത്യേകം നൽകിയിട്ടുണ്ട്. രാജ്യത്തെ ടെലികോം മേഖലയിലെ വളർച്ചയുടെ മാസാന്ത അവലോകനമായാണ് ഈ കണക്കുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.