ഗ്രന്ഥശാലകൾ പുതിയ തലമുറയ്ക്ക് ആകർഷകമാകുന്ന വിധത്തിൽ നവീകരിക്കണമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു.
കേരളത്തിൽ വായനക്കാരുടെയും പ്രസാധകരുടെയും എണ്ണം വർധിക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.
എഐയ്ക്ക് സർഗാത്മക എഴുത്തിനും കലാപ്രവർത്തനങ്ങൾക്കും പകരമാകാനാവില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
വിദ്യാർത്ഥികൾക്ക് മികച്ച സിനിമകൾ പരിചയപ്പെടുത്താനും സിനിമാപ്രവർത്തകരുമായി സംവദിക്കാനുള്ള അവസരങ്ങൾ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
പി. എൻ. പണിക്കറുടെ ഗ്രന്ഥശാലാ പ്രസ്ഥാനം മഹത്തരമാണെന്നും വായനയെ പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങൾ ആവശ്യമാണ്െന്നും ജോർജ് ഓണക്കൂർ പറഞ്ഞു
തിരുവനന്തപുരം/2026 ജൂണ് 20
ഗ്രന്ഥശാലകൾ പുതിയ തലമുറയ്ക്ക് ആകർഷകമാകും വിധം മാറ്റിത്തീർക്കണമെന്ന് സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. വായനാദിനാചരണ ത്തോടനു ബന്ധിച്ച് സാംസ്കാരിക വകുപ്പിന് കീഴിലുള്ള ‘കഫേ ബുക്ക് മാർക്ക്’ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വായിക്കുന്നവരുടെ എണ്ണം കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത്. കേരളത്തിൽ പുസ്തക പ്രസാധകരുടെയും വായനക്കാരുടെയും എണ്ണത്തിൽ വരുന്ന വർധനവ് ഇതിനു തെളിവാണ്. പുതിയ കാലത്ത് യുവതലമുറയുടെ വായനാശീലങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. എഐ (AI) സാങ്കേതികവിദ്യ എല്ലാ മേഖലകളിലും കടന്നുവരുമ്പോഴും, സർഗാത്മകമായ എഴുത്തിനോ കലാപ്രവർത്തനങ്ങൾക്കോ പകരമാകാൻ അതിന് ഒരിക്കലും സാധിക്കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു. സ്കൂൾ വിദ്യാർഥികൾക്ക് മികച്ച സിനിമകൾ പരിചയപ്പെടുത്താനും, പ്രമുഖ സിനിമാപ്രവർത്തകരുമായി സംവദിക്കാനുള്ള അവസരങ്ങൾ ഒരുക്കാനും ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പി. എൻ. പണിക്കർ കേരളത്തിലെ ഗ്രാമങ്ങൾതോറും സഞ്ചരിച്ച് ഗ്രന്ഥശാലാ പ്രസ്ഥാനം കെട്ടിപ്പടുത്തത് മഹത്തായൊരു പ്രവർത്തനമായിരുന്നുവെന്ന് ചർച്ചയിൽ പങ്കെടുത്ത സാഹിത്യകാരൻ ജോർജ് ഓണക്കൂർ പറഞ്ഞു. ഗ്രന്ഥശാലകളുടെ വളർച്ചയ്ക്ക് നവോത്ഥാന പ്രസ്ഥാനവും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ലൈബ്രറികളിൽ മികച്ച പുസ്തകങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ വായനക്കാർ അവിടെയെത്തും. ഒരു പുസ്തകത്തിന്റെ വലുപ്പമല്ല അതിന്റെ മൂല്യം നിർണ്ണയിക്കുന്നത്. മനുഷ്യജീവിതത്തിന്റെ സ്പന്ദനമുള്ള എഴുത്തിലായിരിക്കും വായനക്കാർ താല്പര്യം കാണിക്കുക. അതുകൊണ്ടുതന്നെ വായനയെ ഉത്തേജിപ്പിക്കുന്ന പുസ്തകങ്ങൾ ഉണ്ടാകണം. പി. എൻ. പണിക്കരും അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്. എഴുത്തുകാർക്ക് പുരസ്കാരങ്ങൾ നൽകുമ്പോൾ ഫലകങ്ങൾക്ക് പകരം പുസ്തകങ്ങൾ സമ്മാനിക്കുന്നതാകും കൂടുതൽ ഉചിതമെന്നും ജോർജ് ഓണക്കൂർ കൂട്ടിച്ചേർത്തു.
എഴുത്തുകാരായ വിനു എബ്രഹാം, സി. റഹീം, അഹമ്മദ് ഖാൻ, കേരള സ്റ്റേറ്റ് ബുക്ക് മാർക്ക് സെക്രട്ടറി എബ്രഹാം മാത്യു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.