.
ന്യൂഡൽഹി: (മെയ് 28) ഇന്ത്യ-കൊറിയ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ,(IK-CEPA) അപ്ഗ്രേഡ് ചർച്ചകളുടെ 12-ാം റൗണ്ട് ന്യൂഡൽഹിയിൽ സമാപിച്ചു. മെയ് 25 മുതൽ 27 വരെയായിരുന്നു ചർച്ചകൾ.
.ചർച്ചകൾക്ക് നേതൃത്വം നൽകി ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ
ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വാണിജ്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി കപിൽ ചൗധരി ചർച്ചകൾക്ക് നേതൃത്വം നൽകി. കൊറിയൻ പ്രതിനിധി സംഘത്തെ വ്യാപാര കരാർ നയ വിഭാഗം ഡയറക്ടർ ജനറൽ പാർക്ക് ഗ്യൂൺ നയിച്ചു.
.ഉഭയകക്ഷി വ്യാപാര കമ്മി പ്രധാന ചർച്ചയായി
2010-ൽസമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇന്ത്യയുടെ കൊറിയയുമായുള്ള വ്യാപാര കമ്മി ഗണ്യമായി ഉയർന്നതായി ഇരുരാജ്യങ്ങളും അംഗീകരിച്ചു.സി.ഇ.പിഎ . ചട്ടക്കൂടിനുള്ളിൽ നിന്നുതന്നെ ഈ പ്രശ്നം പരിഹരിക്കാനാണ് തീരുമാനം.
.ചരക്ക്, സേവനം, നിക്ഷേപം ഉൾപ്പെടെ പ്രധാന മേഖലകൾ ചർച്ചയിൽ
ചരക്ക് വ്യാപാരം, സേവന വ്യാപാരം, ഉത്ഭവ നിയമങ്ങൾ, നിക്ഷേപം, സാനിറ്ററി-ഫൈറ്റോസാനിറ്ററി മാനദണ്ഡങ്ങൾ എന്നിവയാണ് പ്രധാനമായും ചർച്ചയായത്. ഡിജിറ്റൽ വ്യാപാരം, വിതരണ ശൃംഖല സഹകരണം, തന്ത്രപരമായ വ്യാവസായിക സഹകരണം എന്നീ മേഖലകൾക്കായി ഉപഗ്രൂപ്പുകൾ രൂപീകരിക്കാനും ധാരണയായി.തീരുമാനിച്ചു.
കരാർ അപ്ഗ്രേഡ് ചർച്ചകൾ
സന്തുലിതമായ ഉഭയകക്ഷി വ്യാപാരവും മെച്ചപ്പെട്ട സഹകരണവും ലക്ഷ്യമിട്ട്, ഇന്ത്യ-കൊറിയ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ അപ്ഗ്രേഡ് ചർച്ചകൾ സമയബന്ധിതമായി പൂർത്തിയാക്കാനും ഇന്ത്യയും കൊറിയയും ധാരണയായി.