ന്യൂയോര്‍ക്ക്| ഗള്‍ഫ് രാജ്യങ്ങളുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് ഇറാനെതിരെ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന ആക്രമണം മാറ്റി വെച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള അമേരിക്കന്‍ നിര്‍ദ്ദേശത്തിന് മറുപടി നല്‍കിയതായി ഇറാന് പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.
ആണവായുധം സ്വന്തമാക്കുന്നതില്‍ നിന്ന് ഇറാനെ തടയുന്ന ഒരു കരാറിലെത്താന്‍ കഴിഞ്ഞാല്‍ അമേരിക്ക തൃപ്തർ
സഊദി അറേബ്യ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങള്‍ ഇറാനുമായി സംസാരിക്കുന്ന സാഹചര്യത്തില്‍ ആക്രമണം രണ്ടോ മൂന്നോ ദിവസത്തേയ്ക്ക് മാറ്റിവെയ്ക്കാന്തീരുമാനിച്ചിരിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. ആണവായുധം സ്വന്തമാക്കുന്നതില്‍ നിന്ന് ഇറാനെ തടയുന്ന ഒരു കരാറിലെത്താന്‍ കഴിഞ്ഞാല്‍ അമേരിക്ക തൃപ്തരാണെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.