ലക്നോ: ഉത്തർപ്രദേശിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയെ തുടർന്ന് മരിച്ചവരുടെ എണ്ണം 33 ആയി .ഭദോഹിയിൽ 16 പേരും ഫത്തേപൂരിൽ ഒമ്പത് പേരും ബുദൗനില് അഞ്ച് പേരും ചന്ദൗലിയിൽ രണ്ട് പേരും സോൺഭദ്രയി ഒരാളും മരിച്ചു. ഭദോഹി, ഫത്തേപൂർ, ബുദൗൻ ജില്ലകൾ ഉൾപ്പെടെയാണ് വ്യാപകമായ നാശനഷ്ടം ഉണ്ടായത്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കണം
ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദേശിച്ചു.ശക്തമായ മഴയിൽ വൈദ്യുത തൂണുകളും വീടുകളും മറ്റ് കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. മൊബൈൽ നെറ്റ്വർക്ക് തകരാറിലായതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടു.
ഉടൻ നഷ്ടപരിഹാരം നൽകാൻ നിർദേശം
നിലവില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നഷ്ടപ്പെട്ട ജീവനുകൾ, കന്നുകാലികൾ, സ്വത്തുക്കൾ എന്നിവയുടെ കണക്കെടുത്ത് ഉടൻ നഷ്ടപരിഹാരം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.
.