മുംബൈ | മുംബൈയിൽ നടത്തിയ വൻ ലഹരി വേട്ടയിൽ 1745 കോടി രൂപ വിലമതിക്കുന്ന 349 കിലോ ഉയർന്ന നിലവാരത്തിലുള്ള കൊക്കെയ്ൻ പിടികൂടി. അന്താരാഷ്ട്ര ലഹരിമരുന്ന് മാഫിയക്കെതിരെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ ശക്തമായ നടപടിയാണിത്..ഒരു വലിയ അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഖലയെയാണ് എൻ സി ബി ഈ നീക്കത്തിലൂടെ തകർത്തത്.
‘ബോട്ടം ടു ടോപ്പ്’ സമീപനത്തിന്റെ മികച്ച ഉദാഹരണമാണിതെന്ന് അമിത് ഷാ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ഇക്കാര്യം എക്സിലൂടെ പങ്കുവെച്ചത്. ലഹരിമരുന്ന് മാഫിയകളെ നിർദയം അടിച്ചമർത്തുമെന്ന സർക്കാറിന്റെ ഉറച്ച തീരുമാനമാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. താഴെത്തട്ടിലുള്ള ചെറിയ ലഹരിമരുന്ന് ഇടപാടുകളിൽ നിന്ന് തുടങ്ങി വലിയ ശൃംഖലയെ കണ്ടെത്തുന്ന ‘ബോട്ടം ടു ടോപ്പ്’ സമീപനത്തിന്റെ മികച്ച ഉദാഹരണമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഈ ചരിത്രപരമായ വിജയത്തിൽ അദ്ദേഹം എൻ സി ബി ടീമിനെ അഭിനന്ദിച്ചു.
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. .
പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയും കുപ്രസിദ്ധ ലഹരി കടത്തുകാരനുമായ സലിം ദോലയെ തുർക്കിയിൽ നിന്ന് ഇന്ത്യയിലെത്തിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വൻ ലഹരി വേട്ട നടന്നത് എന്നത് ശ്രദ്ധേയമാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. .
.