ഹൈവേയിൽ ഹെവി വാഹന പാർക്കിംഗ് നിരോധനം , 60 ദിവസത്തിൽ സുരക്ഷാ പരിഷ്കാരം നടപ്പാക്കണം സുപ്രീം കോടതി നിർദേശം

ന്യൂഡൽഹി |

ദേശീയപാതകളിൽ ഹെവി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സുപ്രീം കോടതി നിരോധിച്ചു. നിശ്ചിത പാർക്കിംഗ് ബേയുകൾ ഒഴികെ മറ്റിടങ്ങളിൽ വാഹനങ്ങൾ നിർത്താൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷ ഭരണഘടനയിലെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.

സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഈ നിർദേശം പുറപ്പെടുവിച്ചു. ജസ്റ്റിസ് ജെ. കെ. മഹേശ്വരി, ജസ്റ്റിസ് എ. എസ്. ചന്ദുര്കർ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് നൽകിയിരിക്കുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ബാധ്യതയാണെന്ന് കോടതി പറഞ്ഞു.

ദേശീയപാതകളിൽ പാർക്കിംഗ് നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കണം. റിയൽ ടൈം നിരീക്ഷണ സംവിധാനങ്ങൾ, ജിപിഎസ് അടിസ്ഥാനത്തിലുള്ള തെളിവുകൾ, ഇ-ചലാൻ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് നിയമം നടപ്പാക്കാൻ നിർദേശം നൽകി.

ഈ ഉത്തരവ് കഴിഞ്ഞ ദിവസങ്ങളിലെ ഗുരുതര അപകടങ്ങൾക്കുപിന്നാലെയാണ്. രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിലുണ്ടായ അപകടങ്ങളിൽ നിർത്തിയിട്ടിരുന്ന ട്രക്കുകളിൽ ബസുകളും മറ്റ് വാഹനങ്ങളും ഇടിച്ചതാണ് റിപ്പോർട്ട്.

ദേശീയപാത അതോറിറ്റി, സംസ്ഥാന പോലീസ്, ഗതാഗത വകുപ്പ് എന്നിവ ചേർന്ന് പരിശോധനയും പട്രോളിംഗും ശക്തമാക്കണം. ജില്ലാ മജിസ്ട്രേറ്റുമാർ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ തയ്യാറാക്കണമെന്നും കോടതി നിർദേശിച്ചു.

ഹൈവേ സുരക്ഷാ മേഖലകളിൽ അനധികൃത കെട്ടിടങ്ങൾ നിർമ്മിക്കുന്നത് നിരോധിച്ചു. നിലവിലുള്ള അനധികൃത നിർമാണങ്ങൾ 60 ദിവസത്തിനകം നീക്കം ചെയ്യണം. പുതിയ ഭക്ഷണശാലകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും അനുമതി നൽകുന്നതിന് മുൻപ് ബന്ധപ്പെട്ട അധികാരികളുടെ അനുമതി വേണം.

ഓരോ ജില്ലയിലും ഹൈവേ സുരക്ഷാ ടാസ്ക് ഫോഴ്‌സ് രൂപീകരിക്കണം. അപകട സാധ്യതയുള്ള ഇടങ്ങളിൽ ലൈറ്റിംഗ് മെച്ചപ്പെടുത്താനും അടിയന്തര സേവനങ്ങൾ ശക്തമാക്കാനും കോടതി നിർദേശിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →