ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെതിരേയും സിബിഐക്കെതിരേയും വിചാരണക്കോടതി നടത്തിയ പ്രതികൂല നിരീക്ഷണങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എഎപി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാൾ, എഎപി നേതാവ് മനീഷ് സിസോദിയ എന്നിവരുൾപ്പെടെ കേസിൽ പ്രതിയാക്കപ്പെട്ട 23 പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു കേസന്വേഷിച്ച സിബിഐക്കെതിരേ ഡൽഹിയിലെ റൗസ് അവന്യു കോടതി രൂക്ഷമായ വിമർശനങ്ങൾ നടത്തിയിരുന്നത്.
വിചാരണക്കോടതി ഉത്തരവിനെതിരേ സിബിഐ നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിക്കവെയായിരുന്നു സ്റ്റേ. കേസിൽ ഈ മാസം 16നാണ് ഹൈക്കോടതി അടുത്ത വാദം കേൾക്കുന്നത്.
