ടെൽ അവീവ്: ഇറാന്റെ മിസൈൽ ആക്രമണങ്ങളുടെ തീവ്രത കുറഞ്ഞ സാഹചര്യത്തിൽ ഇസ്രയേലിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഐഡിഎഫ് ഹോം ഫ്രണ്ട് കമാൻഡ്. മാർച്ച് 5 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ രാജ്യം നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തുമെന്ന്സൈനിക വക്താവ് അറിയിച്ചു.
സുരക്ഷിത കേന്ദ്രങ്ങളുടെ ലഭ്യതയ്ക്ക് വിധേയമായിരിക്കും.
സുരക്ഷിതമായ മുറികളോ ബങ്കറുകളോ ഉള്ള തൊഴിലിടങ്ങളിൽ ജോലി പുനരാരംഭിക്കാൻ അനുമതി നൽകി. സൈറൺ മുഴങ്ങിയാൽ നിശ്ചിത സമയത്തിനുള്ളിൽ അഭയസ്ഥാനത്ത് എത്താൻ കഴിയുന്ന ഇടങ്ങൾക്കായിരിക്കും ഈ അനുമതി. പൊതുസ്ഥലങ്ങളിലും മറ്റും 50 പേർ വരെ പങ്കെടുക്കുന്ന ഒത്തുചേരലുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതും സുരക്ഷിത കേന്ദ്രങ്ങളുടെ ലഭ്യതയ്ക്ക് വിധേയമായിരിക്കും.
സ്കൂളുകൾ, കോളേജുകൾ, നഴ്സറികൾ എന്നിവ ഉടൻ തുറക്കില്ല
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം ഇപ്പോഴും നിരോധിച്ചിരിക്കുകയാണ്. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി സ്കൂളുകൾ, കോളേജുകൾ, നഴ്സറികൾ എന്നിവ ഉടൻ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം. വിനോദസഞ്ചാര കേന്ദ്രങ്ങളും ബീച്ചുകളും പൊതുജനങ്ങൾക്ക് പ്രവേശനമില്ലാതെ തുടരും.
