തിരുവനന്തപുരം: പട്ടാപ്പകൽ വയോധികയെ ആക്രമിച്ച് ഏഴര പവൻ കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ. തിരുവനന്തപുരം മണക്കാട്ടുണ്ടായ സംഭവത്തിൽ ഷീബ, റീന, രാജൻ, ശരത് എന്നിവരാണ് പിടിയിലായത്. നഗരസഭാ ജീവനക്കാരെന്ന വ്യാജേനയാണ് പ്രതികൾ വയോധികയുടെ വീട്ടിൽ എത്തുന്നത്. തുടർന്ന് വയോധികയെ ആക്രമിച്ച് സ്വർണവുമായി കടന്നുകളയുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിൽ നിന്ന് പ്രതികൾ പിടിയിലായത്.
വയോധികയെ ആക്രമിച്ച് ഏഴര പവൻ കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ
ഇവർ ൊ. ഫെബ്രുവരി 13 വെള്ളിയാഴ്ച രാവിലെ പതിനൊന്നിനാണ് മണക്കാട് ആസൂത്രിത കവർച്ച നടന്നത്. രണ്ട് ദിവസം മുമ്പും ഇതേ സംഘം പരിസരത്ത് എത്തിയിരുന്നു. തുടര്ന്ന് സ്ഥലം നിരീക്ഷിച്ചശേഷമാണ് മോഷണം നടത്തിയത്.തൃശൂർ സ്വദേശിയായ വിഷ്ണുവും അമ്മയും നാല് വർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പകൽ സമയങ്ങളിൽ അമ്മ മാത്രമാണ് വീട്ടിലുണ്ടാവുകയെന്ന് മനസിലാക്കിയാണ് മോഷ്ടാക്കൾ കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
