ലിഫ്റ്റിനുള്ളിൽ ബലൂണുകൾ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റു

മുംബൈ: ഗോരേഗാവിൽ കെട്ടിടത്തിലെ ലിഫ്റ്റിനുള്ളിൽ ബലൂണുകൾ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിന് പിന്നാലെ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകട സമയം ലിഫ്റ്റിലുണ്ടായിരുന്ന സ്ത്രീക്കും ബലൂൺ വിൽപനക്കാരനുമാണ് പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ ബലൂൺ വിൽപനക്കാരനെതിരെ പോലീസ് കേസെടുത്തു. പ്ലാസ്റ്റിക് കവറിൽ നിറച്ച ബലൂണുകളാണ് പൊട്ടിത്തെറിച്ചത്.

ബലൂണുകളിൽ ഏത് തരം വാതകമാണ് നിറച്ചിരുന്നതെന്ന് വ്യക്തമല്ല.

സ്ത്രീയാണ് ലിഫ്റ്റിലേക്ക് ആദ്യം പ്രവേശിച്ചത്. പിന്നാലെ ബലൂൺ വിൽപനക്കാരനുമെത്തി. ഒടുവിലായി ഒരു യുവാവ് കൂടി ലിഫ്റ്റിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു ബലൂൺ നിറച്ച പ്ലാസ്റ്റിക് കവർ അഗ്നിഗോളമായി മാറിയത്. ബലൂണുകളിൽ ഏത് തരം വാതകമാണ് നിറച്ചിരുന്നതെന്ന് വ്യക്തമല്ല. സാധാരണയായി ഉപയോഗിക്കുന്ന ഹീലിയം വാതകം കത്തുന്നതല്ല. എന്നാൽ കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഹൈഡ്രജൻ അതിവേഗം തീപിടിക്കുന്നതാണ്. ഇതാകാം അപകടകാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →