തിരുവനന്തപുരം: കാർ യാത്രികരായ യുവതിയെയും കുടുംബത്തെയും അക്രമിച്ച യുവാവ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ പിരപ്പൻകോടായിരുന്നു സംഭവം. യുവതി ഓടിച്ചിരുന്ന കാർ ജംഗ്ഷനിലെത്തിയപ്പോൾ എൻജിൻ ഓഫായി നിന്നു. ഇതോടെ റോഡരികിൽ നിൽക്കുകയായിരുന്ന പ്രതി കാറിൽ അടിച്ച് ബഹളം വയ്ക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. പിരപ്പൻകോട് അജി വിലാസത്തിൽ അജിയാണ് (45) അറസ്റ്റിലായത്.
പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് യുവതിയെയും കാറിലുണ്ടായിരുന്ന മക്കളെയും യുവതിയുടെ സഹോദരിയെയും ഇയാൾ മർദിക്കുകയായിരുന്നു. കന്യാകുളങ്ങര സിഎച്ച്സിയിൽ ചികിത്സ തേടിയ യുവതി വെഞ്ഞാറമൂട് പോലീസില്‍ പരാതി നൽകി. പിന്നാലെ പോലീസ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
