തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ബിഎൽഒമാർ മൂന്നു തവണ വീട്ടിലെത്തിയിട്ടും കണ്ടെത്താനാകാത്തവരുടെ (അണ് ട്രെയിസബിൾ) എണ്ണം 11.13 ലക്ഷത്തോളമായി ഉയർന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ. മൊത്തം വോട്ടർ പട്ടികയിൽ ഏകദേശം അഞ്ചു ശതമാനത്തോളം വരുമിത്.
86 ശതമാനം പേരും ഫോം പൂരിപ്പിച്ചു ബിഎൽഒമാർക്ക് മടക്കി നൽകി.
കണ്ടെത്താനാകാത്തവർ കൂടുതലും നഗരപരിധിയിലാണ്. ഒരാഴ്ച അധിക സമയം അനുവദിച്ചതോടെ ഇവരിൽ ആരെയെങ്കിലും കണ്ടെത്താൻ കഴിയുമോ എന്ന് വീണ്ടും പരിശോധന നടത്താനാകും. 86 ശതമാനം പേരും ഫോം പൂരിപ്പിച്ചു ബിഎൽഒമാർക്ക് മടക്കി നൽകി. മടക്കി നൽകാത്തവരും നഗരപരിധിയിലാണ് കൂടുതൽ. എത്രയും വേഗം ഫോം പൂരിപ്പിച്ചു മടക്കി നൽകുന്നുവോ അവരെ വേഗത്തിൽ പട്ടികയിൽ ഉൾപ്പെടുത്താനാകും.
