ബെര്‍ലിന്‍: പശ്ചിമ ജര്‍മ്മനിയിലെ ഹെര്‍ഡെക്കെയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേയറെ കുത്തിപ്പരിക്കേല്‍പ്പിച്ച് അക്രമികള്‍. 57-കാരിയായ ഐറിസ് സ്റ്റാള്‍സരാണ് സ്വന്തം വസതിക്ക് സമീപം ആക്രമണത്തിന് ഇരയായത്. തെരുവില്‍ നടക്കുമ്പോള്‍ പെട്ടെന്ന് ഒരു സംഘം യുവാക്കള്‍ ഇവര്‍ക്കരികിലെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.ഒക്ടോബർ 7 ചൊവ്വാഴ്ച ഉച്ചയോടെയാണ് അക്രമം നടന്നത്.
. കുത്തേറ്റതിന് ശേഷം സ്റ്റാള്‍സര്‍ വലിഞ്ഞിഴഞ്ഞ് വസതിയില്‍ അഭയം തേടുകയായിരുന്നു. സ്റ്റാള്‍സറിന് കഴുത്തിലും വയറ്റിലും ഗുരുതരമായി കുത്തേറ്റിട്ടുണ്ടെന്ന് ബില്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്തു.അക്രമികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും, നിലവില്‍ ആരുടെയും പങ്ക് തള്ളിക്കളയാന്‍ കഴിയില്ലെന്നും പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
