സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 26 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

നാരായണ്‍പൂര്‍ | ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 26 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായണ്‍പൂര്‍-ബിജാപൂര്‍ അതിര്‍ത്തിയില്‍ ഏകദേശം 50 മണിക്കൂറായി ഏറ്റുമുട്ടല്‍ തുടരുകയാണ്.

സുരക്ഷാ സേന ‘ഓപ്പറേഷന്‍ ബ്ലാക്ക് ഫോറസ്റ്റ്’ നടത്തി ഒരു മാസത്തിന് ശേഷമാണ് ഏറ്റുമുട്ടല്‍.

മാവോയിസ്റ്റുകളുടെ മാഡ് ഡിവിഷനിലെ മുതിര്‍ന്ന കേഡറുകളുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് നാരായണ്‍പൂര്‍, ദന്തേവാഡ, ബിജാപൂര്‍, കൊണ്ടഗാവ് എന്നീ നാല് ജില്ലകളില്‍ നിന്നുള്ള ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെ ജവാന്‍മാര്‍ അബുജ്മദ് പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിന് പിന്നാലൈയാണ് ഏറ്റ്മുട്ടല്‍. ഛത്തീസ്ഗഡ്-തെലങ്കാന അതിര്‍ത്തിയിലെ കരേഗുട്ടാലു കുന്നിന് (കെജിഎച്ച്) സമീപം മാവോയിസ്റ്റ് സാന്നിധ്യം നേരിടാന്‍ സുരക്ഷാ സേന ‘ഓപ്പറേഷന്‍ ബ്ലാക്ക് ഫോറസ്റ്റ്’ നടത്തി ഒരു മാസത്തിന് ശേഷമാണ് ഏറ്റുമുട്ടല്‍.

. 214 മാവോയിസ്റ്റ് ഒളിത്താവളങ്ങളും ബങ്കറുകളും നശിപ്പിക്കപ്പെട്ടു.

21 ദിവസം നീണ്ടുനിന്ന ഓപ്പറേഷനില്‍, സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയും (സിആര്‍പിഎഫ്) സംസ്ഥാന പോലീസും 1.72 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച 31 മാവോയിസ്റ്റുകളെ വധിച്ചു. 214 മാവോയിസ്റ്റ് ഒളിത്താവളങ്ങളും ബങ്കറുകളും നശിപ്പിക്കപ്പെട്ടു. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണങ്ങള്‍, ബിജിഎല്‍ ഷെല്ലുകള്‍, ഡിറ്റണേറ്ററുകള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു, ഏകദേശം 12,000 കിലോഗ്രാം ഭക്ഷ്യവസ്തുക്കളും കണ്ടെടുത്തു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →