വന്യ ജീവി ആക്രമണത്തിൽ വനം വകുപ്പിന്റെ സംരക്ഷണമില്ല; പ്രതിരോധിക്കാൻ കർഷകർക്ക് അനുവാദവുമില്ല

കട്ടപ്പന : ഇടുക്കി മുള്ളരിങ്ങാട്ട് കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇബ്രാഹിം എന്ന യുവാവ് കൊല്ലപ്പെട്ട സംഭവം കേരളത്തിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്ന വന്യജീവി ആക്രമണങ്ങളിൽ മനുഷ്യജീവൻ പൊലിയുന്നതിൻ്റെ തുടർച്ച മാത്രമാണ് . പരിഹാരം കാണുവാൻ വനം വകുപ്പോ സർക്കാരോ തയ്യാറാകാത്തതിലും സ്വയം സംരക്ഷണ നടപടികൾ സ്വീകരിക്കുവാൻ കർഷകരെ അനുവദിക്കാത്തതിലും ഉള്ള അമർഷം പ്രകടിപ്പിച്ചുകൊണ്ട് വിവിധ സംഘടന നേതാക്കൾ കട്ടപ്പന ​ഗാന്ധി സ്ക്വയറിൽ കൂട്ടായ്മ സംഘടിപ്പിച്ചു.

സി എച്ച് ആർ ഭൂമി അവകാശ സമിതി , കട്ടപ്പന ദർശന, , ഗ്രീൻ അലയൻസ് , ജന ശക്തി, ബഫർ സോൺ ആക്ഷൻ കൗൺസിൽ തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് കട്ടപ്പനയിൽ പ്രതിഷേധ കൂട്ടായ്മ ഗാന്ധി സ്ക്വയറിൽ നടത്തിയത്

ഇടുക്കിജില്ലയിൽ ഈ വർഷം മാത്രം. കൊല്ലപ്പെട്ടത് ഏഴ് പേർ

.ഇടുക്കി ജില്ലയില്‍ ഈ വർഷം മാത്രം കാട്ടാന ആക്രമണത്തില്‍ ഏഴ് പേർ കൊല്ലപ്പെട്ടിട്ടും അധികൃതർ പുലർത്തുന്ന നിസ്സംഗതയില്‍ യോ​ഗം ആശങ്ക രേഖപ്പെടുത്തി

ഈ.ജെ. ജോസഫ് ഉത്ഘാടനം ചെയ്തു. ബാബു പുളിമൂട്ടിൽ, കെ.പി. ഫിലിപ്പ്, സണ്ണി കൊല്ലാറ, കെ.കെ. സുശീലൻ, സാജു വള്ളക്കടവ്, അനിൽ.എസ്.കൊച്ചുകുടി, ഷിബു ചെല്ലപ്പൻ,
പി.ഡി. രവികുമാർ, എം.യു. രാജശേഖരൻ, പി.ഡി. സുരേഷ്കുമാർ ,എന്നിവർ പ്രസംഗിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →