ബി.ജെ.പിയും ആർ.എസ്.എസും സവർണാധിപത്യ ധർമങ്ങൾക്ക് വേണ്ടി നിലയുറപ്പികക്കുന്നവരെന്ന് ഇപിജയരാജൻ

സവർക്കറിന്റെ ജന്മദിനത്തിനാണ് ഇന്ത്യൻ പാർലമെന്റ് കെട്ടിടം ബി.ജെ.പി സർക്കാർ ഉദ്ഘാടനം ചെയ്തത്. ഈ ചടങ്ങിന് ഇന്ത്യൻ രാഷട്രപതിയെപ്പോലും ക്ഷണിച്ചില്ല. ഒരു സ്ത്രീയായതിനാലും പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തിയായതിനാലുമാണ് അവരെ ചടങ്ങിൽ പങ്കെടുപ്പിക്കാതിരുന്നത്. ബി.ജെ.പിയും ആർ.എസ്.എസും സവർണാധിപത്യ ധർമങ്ങൾക്ക് വേണ്ടി നിലയുറപ്പിച്ചതിന്റെ ഫലമാണിതെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്‌ഐ കൊച്ചിയിൽ സംഘടിപ്പിച്ച സെക്കുലർ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ പി ജയരാജൻ.

സ്വാതന്ത്ര്യസമരകാലത്ത് വി ഡി സവർക്കർ തീവ്ര ഇടതുപക്ഷ സാഹസികൻ ആയിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ള ഏതെങ്കിലും ബിജെപി നേതാക്കളുണ്ടോയെന്ന് ചോദിച്ചാൽ സവർക്കറുടെ പേരായിരിക്കും അവർ ചൂണ്ടികാട്ടുക. എന്നാൽ അക്കാലത്ത് സവർക്കർ ഒപ്പമുണ്ടായിരുന്നില്ല. അന്തമാൻ ജയിലിൽ കഴിയുമ്പോൾ പുറത്ത് വരാൻ സാധിക്കില്ലെന്ന് സവർക്കർക്ക് മനസിലായി. ഈ സാഹചര്യത്തിലാണ് ഹിന്ദു മഹാസഭക്കാർ സവക്കറെ സമീപിക്കുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു.

തുടർന്ന് മാപ്പ് എഴുതികൊടുക്കാൻ ബ്രിട്ടീഷുകാർ സവർക്കറോട് ആവശ്യപ്പെടുകയായിരുന്നു. ഇനി ജീവിതകാലം മുഴുവൻ ബ്രിട്ടീഷ് സേവകനായി പ്രവർത്തിച്ചുകൊള്ളാമെന്ന് സവർക്കർ ദയാഹർജി കൊടുത്തതായും പിന്നീട് ഒരു വർഗീയ വാദിയായി പിൽക്കാലത്ത് ജീവിതം നയിക്കുകയായിരുന്നുവെന്നും ഇ പി ജയരാജൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →