ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവും അമ്മയും മരിച്ചു. കൈനകരി കായിത്തറ വീട്ടിൽ രാംജിത്തിന്റെ ഭാര്യ അപർണ്ണയും കുട്ടിയുമാണ് മരിച്ചത്.ആലപ്പുഴ മെഡിക്കൽ കോളജിലെ ചികിത്സ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അപർണ 07/12/22 ബുധനാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് മരിച്ചത്. കുട്ടി 06/12/22 ചൊവ്വാഴ്ച രാത്രിയോടെ മരിച്ചിരുന്നു.ലേബർമുറിയിൽ പരിചരിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാർക്കെതിരെയും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.
ആലപ്പുഴയിൽ നവജാത ശിശുവും അമ്മയും മരിച്ചു: ചികിത്സാ പിഴവെന്ന് ബന്ധുക്കൾ
