സിദ്ദുവോ സുനില്‍ ജഖാറോയോ സുഖ്ജിന്ദര്‍ സിങോ? പഞ്ചാബ് മുഖ്യമന്ത്രി സാധ്യതകള്‍ ഇങ്ങനെ

ചണ്ഡീഗഢ്: അടുത്തവര്‍ഷം ആദ്യം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബില്‍ കോണ്‍ഗ്രസ് മേധാവി സുനില്‍ ജഖാര്‍, മന്ത്രി സുഖ്ജിന്ദര്‍ സിങ് എന്നിവര്‍ മുഖ്യമന്ത്രി പദത്തിലെത്താന്‍ സാധ്യത. നവ്ജ്യോത് സിങ് സിദ്ദുവിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. 117 അംഗ പഞ്ചാബ് നിയമസഭയില്‍ 40 കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിദ്ദുവിനൊപ്പം ഉണ്ടെന്നാണ് സൂചന.അതേസമയം, പഞ്ചാബ് നിയമസഭയിലെ 80 എംഎല്‍എമാരില്‍ 78 പേര്‍ ഇന്ന് യോഗം ചേര്‍ന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ ഒഴിവില്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ സോണിയാഗാന്ധിയെ യോഗം ചുമതലപ്പെടുത്തി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് യോഗം വിളിച്ചത്. പഞ്ചാബ് കോണ്‍ഗ്രസ് ഭവനിലായിരുന്നു യോഗം. യോഗത്തില്‍ പഞ്ചാബിന്റെ ചുമതലയുള്ള ഹരിഷ് റാവത്ത് പങ്കെടുത്തിരുന്നു. പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള അധികാരം സോണിയാഗാന്ധിയ്ക്ക് വിട്ടുകൊണ്ടുള്ള ഒറ്റവരിപ്രമേയം ഐകകണ്ഠ്യേനയാണ് പാസ്സാക്കിയത്. ബ്രഹാം മോഹിന്ദ്രയാണ് പ്രമേയം മുന്നോട്ട് വച്ചത്. ദലിത് എംഎല്‍എ രാജ് കുമാര്‍ വെര്‍ക പിന്താങ്ങി.പ്രമേയം സോണിയാന്ധിക്ക് ഇ മെയില്‍ വഴി അയച്ചതായി റാവത്ത് പറഞ്ഞു. അദ്ദേഹത്തോടൊപ്പം അജയ് മക്കാനും ചണ്ഡീഗഢിലെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →