ചൈനീസ് സര്‍ക്കാറിന്റെ പിന്തുണയോടെ ബയോടെക്, സിറം കമ്പനികള്‍ക്കെതിരേ ഹാക്കര്‍മാരുടെ ആക്രമണം

ന്യൂഡല്‍ഹി: ചൈനീസ് സര്‍ക്കാറിന്റെ പിന്തുണയോടെ സ്റ്റോണ്‍ പാണ്ട, എ പി ടി 10 എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഹാക്കര്‍ സംഘം ഭാരത് ബയോടെക്, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവ അടക്കം കൊവിഡ് വാക്സിന്‍ വന്‍തോതില്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്പനികളെ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചകളിലാണ് ഭാരത് ബയോടെക്, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവക്ക് നേരെ ചൈനീസ് ഹാക്കര്‍മാര്‍ ആക്രമിച്ചത്. സൈബര്‍ ഇന്റലിജന്‍സ് കമ്പനിയായ സൈഫേര്‍മ അറിയിച്ചതാണ് ഇതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇരുകമ്പനികളുടെയും ഐ ടി സംവിധാനത്തിലെ പഴുതുകള്‍ കണ്ടെത്തിയാണ് ആക്രമിച്ചത്. ലോകത്തെ 60 ശതമാനത്തിലധികം വാക്സിനുകള്‍ നിര്‍മിക്കുന്നത് ഇന്ത്യയാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാണ കേന്ദ്രമാണ് സിറം.

Share
അഭിപ്രായം എഴുതാം