അഹമ്മദാബാദ്: ധൈര്യമുണ്ടെങ്കിൽ ഗുജറാത്തിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര ടെക്‌സ്‌റ്റൈൽസ് മന്ത്രി സ്‌മൃതി ഇറാനി. ഗുജറാത്തിലെ നവസരി ജില്ലയിലെ വൻസ്ദാ, ചിക്ലി എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ താര പ്രചാരകരിൽ ഒരാളാണ് സ്‌മൃതി.
“ഗുജറാത്തിലെ ചെറുകിട കച്ചവടക്കാരൻ അസമിൽ നിന്നും തേയില വാങ്ങുകയാണെങ്കിൽ ഞാനവരുടെ പോക്കറ്റിൽ നിന്നും ആ പൈസ തിരിച്ചെടുക്കുമെന്ന് മുൻപ് അമേത്തിയിൽ നിന്നും എം.പി ആയിരുന്നയാൾ അസമിൽ പോയി പറഞ്ഞിരുന്നു.”
“നേരത്തെ അദ്ദേഹത്തിന് ചായക്കടക്കാരനോടായിരുന്നു പ്രശ്നമെങ്കിൽ ഇപ്പോൾ ചായയോടാണ് പ്രശ്നം. എനിക്കദ്ദേഹത്തോടു പറയാനുള്ളത്, താങ്കൾക്ക് ധൈര്യമുണ്ടെങ്കിൽ ഗുജറാത്തിൽ നിന്നും ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കൂ എന്നാണ്. അപ്പോൾ എല്ലാം വ്യക്തമാകും.” രാഹുൽ ഗാന്ധി അസം സന്ദർശന സമയത്ത് നടത്തിയ പ്രസംഗത്തെ പരാമർശിച്ച് സ്‌മൃതി ഇറാനി പറഞ്ഞു.



