തിരുവനന്തപുരം: പ്രോട്ടോകോൾ ഓഫീസിനുള്ളിൽ തീ പടരുമ്പോൾ അത് അണയ്ക്കാനുള്ള എല്ലാ സംവിധാനവും ഉണ്ടായിരുന്നു. നേരിയ പുക ഉയർന്നാൽ തന്നെ മുന്നറിയിപ്പ് നൽകുന്ന സംവിധാനവുമുണ്ട്. തീ കത്തി കൊണ്ടിരിക്കുമ്പോഴും ഫയർ എക്സ്റ്റിംഗ്യൂഷർ പ്രയോഗിച്ചില്ല ആരും. വളരെ വൈകി ഫയർഫോഴ്സ് എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചത്. ഫയലുകൾ കത്തി തീരുന്നതുവരെ കാവൽനിന്ന ഉദ്യോഗസ്ഥന്മാർ ഗുരുതരമായ കൃത്യവിലോപം ആണ് നടത്തിയത് എന്ന് വ്യക്തം.
തീയണയ്ക്കാൻ സംവിധാനം ഉണ്ടായിട്ടും ആരും ശ്രമിച്ചില്ല ഫയർഫോഴ്സ് വരുന്നതുവരെ കാത്തിരുന്നു.
