ബംഗളുരു: വ്യാഴാഴ്ച(21/01/21) രാത്രി 10.20 ഓടെ കർണാടകയിലെ നാല് ജില്ലകളിലാണ് ഭൂകമ്പ സമാനമായ പ്രകമ്പനമുണ്ടായത്. 15 കിലോമീറ്റർ ചുറ്റളവിനുള്ളിൽ പല കെട്ടിടങ്ങളുടെയും ചുമരുകൾക്ക് വിള്ളലുണ്ടായി. ജനൽ ഗ്ലാസുകൾ തകർന്നു. ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങിയോടി. ‘അജ്ഞാത സ്ഫോടന ശബ്ദം ‘ എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്തത്.
11 മണിയ്ക്കു ശേഷമാണ് സ്ഫോടന ശബ്ദത്തിൻ്റെ യാഥാർത്ഥ്യം പുറത്തു വന്നത്. ഷിമോഗയിൽ ക്രഷർ യൂണിറ്റിലേക്ക് കൊണ്ടുവന്ന ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ച് ,10 പേർ മരിച്ചു.
അജ്ഞാതമായ സ്ഫോടന ശബ്ദവും പ്രകമ്പനവും , ഭൂകമ്പ ഭീതിയിൽ 15 കിലോമീറ്റർ ചുറ്റളവിൽ ആളുകൾ വീടുകൾക്ക് പുറത്തേക്ക് ഇറങ്ങിയോടി
