ബെംഗളൂരു : 4,000 കോടി രൂപയുടെ ഐ-മോണിറ്ററി അഡൈ്വസറി (ഐഎംഎ) അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ബ്യൂറോ (സിബിഐ) മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് നിംബാല്‍ക്കര്‍ ചോദ്യം ചെയ്തു.മറ്റൊരു ഐ.പി.എസ് ഓഫീസറായ അജയ് ഹിലൊരിയ്ക്ക് സമന്‍സ് അയച്ചിട്ടുണ്ട്.കര്‍ണാടകയിലെ മുന്‍ കോണ്‍ഗ്രസ് മന്ത്രി റോഷന്‍ ബെയ്ഗിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.
നിലവില്‍ ബെംഗളൂരു അഡീഷണല്‍ പോലീസ് കമ്മീഷണറാണ് (അഡ്മിനിസ്‌ട്രേഷന്‍) നിംബാല്‍ക്കര്‍. ആയിരക്കണക്കിന് ആളുകള്‍ പരാതിപ്പെട്ടിട്ടും ഐ മോണിറ്ററി അഡൈ്വസറിക്ക് (ഐഎംഎ) അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ഹിലൊരിക്കെതിരെ ആരോപണമുണ്ട്.
കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ നേരത്തെ സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കര്‍ണാടക ആസ്ഥാനമായുള്ള ഐഎംഎയും സഹ സ്ഥാപനങ്ങളും ചേര്‍ന്ന് വന്‍ ലാഭം വാഗ്ദാനം ചെയ്ത് നിരവധി ആളുകളെ കബളിപ്പിച്ചുവെന്നാണ് കേസ്. ഐപിഎസ് ഓഫീസര്‍മാരായ ഹേമന്ത് നിംബാല്‍ക്കര്‍, അജയ് ഹിലോറി എന്നിവരും അന്നത്തെ ഡിവൈസിഐഡി, എസ്പി ശ്രീധര്‍, ഇന്‍സ്‌പെക്ടര്‍ രമേഷ്, ഗൊവ്രിശന്കര്, സബ്-ഇന്‍സ്‌പെക്ടര്‍ എന്നിവരുമാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
നേരത്തെ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കര്‍ണാടക പൊലീസ് സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിഞ്ഞ മാസമാണ് സിബിഐക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കിയത്.
നിക്ഷേപകരില്‍ നിന്ന് 4,000 കോടി രൂപ വരെ സ്വരൂപിച്ച അനധികൃത നിക്ഷേപമാണ് ഐഎംഎ പോന്‍സി കുംഭകോണത്തില്‍ ഉള്‍പ്പെടുന്നത്. ഐഎംഎ കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ തുടരുകയും ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് കോടിക്കണക്കിന് രൂപ നഷ്ടപ്പെടുകയും ചെയ്തു. ഈ അഴിമതിയുമായി ബന്ധപ്പെട്ട് നാല് കേസുകള്‍ സിബിഐ രജിസ്റ്റര്‍ ചെയ്തിരുന്നു. അഴിമതിയില്‍ സിബിഐ നേരത്തെ നിരവധി കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു. പോന്‍സി സ്‌കീം വഴി നിരവധി ആളുകളെ വഞ്ചിച്ചതായി പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് കര്‍ണാടക സിഐഡി പൊലീസ് അന്വേഷണം ആരംഭിക്കുകയും പിന്നീട് സിബിഐയ്ക്ക് കേസ് കൈമാറുകയുമായിരുന്നു. 2006ല്‍ മുഹമ്മദ് മന്‍സൂര്‍ ഖാനും ഇലിയാസ് എന്ന ബിസിനസ്സ് പങ്കാളിയും ചേര്‍ന്ന് സ്ഥാപിച്ച കമ്പനിയാണ് ഐ-മോണിറ്ററി അഡൈ്വസറി (ഐഎംഎ).

