പ്രധാന വിവരങ്ങൾ
- • അഡ്ഹോക്ക് കമ്മിറ്റിയിൽ നിന്ന് ആശാ അരവിന്ദ് രാജിവെച്ചു.
- • മല്ലിക സുകുമാരനും ലക്ഷ്മിപ്രിയയും രാജി പ്രഖ്യാപിച്ചു.
- • ടിനി ടോം സാധാരണ അംഗമായി തുടരും.
- • ഭരണസമിതി രാജിക്ക് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ.

News Portal

‘
കൊച്ചി, 2026 ജൂൺ 22 –
താരസംഘടനയായ ‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റിയിൽ നിന്ന് നടി ആശാ അരവിന്ദ് രാജിവെച്ചു. അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചതിന് പിന്നാലെയുള്ള ആദ്യ രാജിയാണിത്. മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് രാജിക്കാര്യം അറിയിച്ച് ആശാ അരവിന്ദ് സന്ദേശം അയച്ചത്. സംഘടനയുടെ സഞ്ജീവനി പദ്ധതിയുടെ ചുമതലയും ആശാ അരവിന്ദിനായിരുന്നു.
ഇതിനിടെ സംഘടനയിൽ നിന്ന് രാജിവെക്കുന്നതായി മല്ലിക സുകുമാരനും ലക്ഷ്മിപ്രിയയും അറിയിച്ചിട്ടുണ്ട്. ശ്വേത മേനോനൊപ്പമാണെന്ന നിലപാട് വ്യക്തമാക്കിയാണ് മല്ലിക സുകുമാരൻ രാജിക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ലക്ഷ്മിപ്രിയയും വികാരനിർഭരമായ കുറിപ്പിലൂടെയാണ് രാജി പ്രഖ്യാപിച്ചത്. അതേസമയം, സംഘടനയിൽ സാധാരണ അംഗമായി മാത്രം തുടരുമെന്ന് നടൻ ടിനി ടോം വ്യക്തമാക്കി.
ഇന്നലെയാണ് ‘അമ്മ’യുടെ ഭരണസമിതി ഒന്നടങ്കം രാജിവെച്ചത്. ഭരണസമിതിയിലെ 17 അംഗങ്ങളും കാലാവധി പൂർത്തിയാകാൻ രണ്ട് വർഷം ബാക്കിയിരിക്കെയാണ് പടിയിറങ്ങിയത്. തുടർന്ന് സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ഒമ്പതംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. രമേഷ് പിഷാരടി കൺവീനറായ കമ്മിറ്റിയെ നടൻ ജഗദീഷ് പ്രഖ്യാപിക്കുകയായിരുന്നു. സ്ഥിരം ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതുവരെ അഡ്ഹോക്ക് കമ്മിറ്റിയാണ് സംഘടനയെ നയിക്കുക.