ന്യൂഡൽഹി: സംസ്ഥാനത്തെ സർവകലാശാലകളിൽ കൂടുതൽ അധികാരം ലക്ഷ്യമിട്ടുള്ള ഡിഎംകെ സർക്കാരിന്റെ നടപടികൾക്കു തടയിട്ട് രാഷ്ട്രപതി. തമിഴ്നാട് നിയമസഭ പാസാക്കിയ മദ്രാസ് സർവകലാശാല (ഭേദഗതി) ബിൽ രാഷ്ട്രപതി ദ്രൗപദി മുർമു തിരിച്ചയച്ചു. മദ്രാസ് സർവകലാശാലയിൽ വൈസ് ചാൻസലറെ നിയമിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനു നൽകുന്ന ബിൽ രാഷ്ട്രപതി തിരിച്ചയച്ചതിലൂടെ വിസി നിയമന തർക്കങ്ങൾ തുടരുമെന്ന് ഉറപ്പായി.
ബിൽ 2022ലാണ് തമിഴ്നാട് നിയമസഭ പാസാക്കിയത്.
മദ്രാസ് സർവകലാശാലയിൽ വൈസ് ചാൻസലറെ നിയമിക്കാനുള്ള അധികാരം ഗവർണറിൽനിന്ന് സംസ്ഥാനസർക്കാരിനു നൽകാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ 2022ലാണ് തമിഴ്നാട് നിയമസഭ പാസാക്കിയത്. വൈസ് ചാൻസലർമാരെ സംസ്ഥാന സർക്കാരുകൾ നിയമിക്കുന്ന രീതി ഗുജറാത്തിലും തെലുങ്കാനയിലുമുണ്ടെന്ന് ബിൽ സഭയിൽ അവതരിപ്പിക്കവേ അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ. പൊന്മുടി വ്യക്തമാക്കിയിരുന്നു.
ഡിഎംകഎ സർക്കാരിന് നിയമ നിർമാണം പുനപ്പരിശോധിക്കേണ്ടി വരും.
എന്നാൽ, വിസി നിയമനങ്ങളിലെ സ്ഥാപിത മാനദണ്ഡങ്ങൾക്കും യുജിസി ചട്ടങ്ങൾക്കും നിർദിഷ്ട മാറ്റങ്ങൾ വിരുദ്ധമാകുമെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന ഗവർണർ ആർ.എൻ. രവി രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ബിൽ റിസർവ് ചയ്യുകയായിരുന്നു. അനുമതി നൽകാതെ രാഷ്ച്രപതി ബില്ലുകൾ തിരിച്ചയച്ചതിനാൽഡിഎംകഎ സർക്കാരിന് നിയമ നിർമാണം പുനപ്പരിശോധിക്കേണ്ടി വരും.
