പട്ടാളി മക്കള്‍ കക്ഷി പാർട്ടി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്ത് ഡോ. എസ്. രാംദാസ്

വില്ലുപുരം: 2026 നിയമസഭാ തെരഞ്ഞെ‌ടുപ്പ് മുന്നില്‍ക്കണ്ട് പട്ടാളി മക്കള്‍ കക്ഷി പാർട്ടി നേതൃത്വം പുനഃസംഘടിപ്പിച്ചു. .പാർട്ടി അധ്യക്ഷസ്ഥാനത്തു നിന്നു മകനെ നീക്കം ചെയ്ത് പാർട്ടിയുടെ പൂർണനിയന്ത്രണം ഡോ.എസ്. രാംദാസ് ഏറ്റെടുത്തു. മകൻ അൻപുമണി രാംദാസിനെ വർക്കിംഗ് പ്രസിഡന്‍റായി തരംതാഴ്ത്തി .പാർട്ടി സ്ഥാപകൻകൂടിയായ രാംദാസ് അധ്യക്ഷപദവി ഏറ്റെടുത്തു. മുൻ പ്രസിഡന്‍റ് ജി.കെ. മണിയെ ഓണററി പ്രസിഡന്‍റായുംEx.President .G K MoneyHonourary President, നിയമിച്ചു.

ലോക്സഭാ തെരഞ്ഞെ‌ടുപ്പില്‍ പിഎംകെയ്ക്ക് വൻ പരാജയമാണ് ഉണ്ടായത് .

എന്നാല്‍, രാംദാസിന്‍റെ നീക്കത്തിനെതിരേ അൻപുമണിയുടെ അനുയായികള്‍ രംഗത്തെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചെന്നൈ സന്ദർശനത്തിനു മുന്നോടിയായാണ് നാടകീയ പ്രഖ്യാപനം വന്നിരിക്കുന്നത്. ബിജെപിയുമായുള്ള സഖ്യം തുടരുമോയെന്ന ചോദ്യത്തിന്, പാർട്ടി ആലോചിച്ച്‌ തീരുമാനമെടുക്കുമെന്ന് രാംദാസ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെ‌ടുപ്പില്‍ ബിജെപിയുമായി കൂട്ടുചേർന്ന പിഎംകെയ്ക്ക് വൻ പരാജയമാണ് ഉണ്ടായത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →