ദില്ലി : ഡല്‍ഹി രമേഷ് നഗര്‍ മേഖലയില്‍ നിന്ന് 200 കിലോഗ്രാം കൊക്കെയ്ന്‍ പിടികൂടി.2000 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് ഡല്‍ഹി പൊലീസ് ഒക്ടോബർ 10 വ്യാഴാഴ്ച പിടികൂടിയത്. രമേഷ് നഗറിലെ വെയര്‍ ഹൗസില്‍ നിന്നാണ് കൊക്കെയ്ന്‍ പിടികൂടിയത്. സംഭവത്തിൽ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു.പ്രധാന പ്രതി വിദേശത്തേക്കുകടന്നതായിട്ടാണ് റിപ്പോർട്ട്.
ഡല്‍ഹിയില്‍ ഒരാഴ്ചയ്ക്കിടയിലെ രണ്ടാമത്തെ മയക്കുമരുന്ന് വേട്ട.
ജിപിഎസ് സംവിധാനമുള്ള കാറാണ് കൊക്കെയ്ന്‍ കടത്താന്‍ ഉപയോഗിച്ചിരുന്നത്. ഈ ജിപിഎസ് ലൊക്കേഷന്‍ പിന്തുടര്‍ന്ന് ഡല്‍ഹി പൊലീസ് കാര്‍ പിടികൂടുകയായിരുന്നു. ഡല്‍ഹിയില്‍ ഒരാഴ്ചയ്ക്കിടയിലെ രണ്ടാമത്തെ മയക്കുമരുന്ന് വേട്ടയാണിത്. നേരത്തെ 560 കിലോ ഗ്രം കൊക്കെയ്‌നും 40 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവും പിടികൂടിയിരുന്നു. 5260 കോടി രൂപ വിലവരുന്ന മയക്കുമരുന്നുകളാണ് ഇതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഏഴു പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഒക്ടോബര്‍ രണ്ടിന് മഹിപാല്‍പൂരിലെ ഗോഡൗണിലാണ് ഈ വന്‍ മയക്കുമരുന്ന് വേട്ട നടന്നത്. ഏഴ് പേരെ ഇതില്‍ അറസ്റ്റ് ചെയ്തിരുന്നു. നാല് പേരെ സംഭവ സ്ഥലത്തുനിന്നും രണ്ട് പേരെ അമൃത്സര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുമാണ് പിടികൂടിയത്. ഒരാളെ ഉത്തര്‍പ്രദേശില്‍ നിന്നും പിടികൂടി
