തിരുച്ചിറപ്പള്ളി: കർണാടകയും തമിഴ്‌നാടും തമ്മിൽ കാവേരി നദീജലത്തർക്കം രൂക്ഷമായ പശ്ചാത്തലത്തിൽ എലിയെ തിന്ന് തമിഴ്‌നാട്ടിലെ കർഷകരുടെ പ്രതിഷേധം.
തിരുച്ചിറപ്പള്ളിയിൽനിന്നുള്ള ഒരു സംഘം കർഷകരാണ് പ്രശ്നത്തിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധയാകർഷിക്കുക എന്ന ലക്ഷ്യത്തോടെ വിചിത്രമായ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
വാർത്താ ഏജൻസിയായ എഎൻഐയാണ് ഇതിന്‍റെ വീഡിയോ പുറത്തുവിട്ടത്. കാവേരി നദിയിലെ വെള്ളം വിട്ടുകൊടുക്കാൻ കർണാടക തയാറായില്ലെങ്കിൽ കൃഷി നശിച്ച് എലിയെ തിന്നു ജീവിക്കേണ്ടി വരും എന്ന സന്ദേശമാണ് തമിഴ്‌നാട്ടിലെ കർഷകർ ഇതിലൂടെ നൽകുന്നത്.

