കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഇന്ത്യയുടെ നയതന്ത്രം പുതിയ ഉയരങ്ങളിൽ എത്തിയെന്നും, ജി20 ഉച്ചകോടിക്കിടെ എടുത്ത ചില തീരുമാനങ്ങൾ 21-ാം നൂറ്റാണ്ടിൽ ലോകത്തിന്റെ ദിശ മാറ്റാൻ കഴിവുള്ളതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
യൂണിവേഴ്‌സിറ്റി കണക്‌റ്റിന്റെ സമാപനത്തിൽ വിദ്യാർത്ഥികൾ, ഫാക്കൽറ്റി അംഗങ്ങൾ, വിദ്യാഭ്യാസ സ്ഥാപന മേധാവികൾ എന്നിവരെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.
ഇന്നത്തെ ധ്രുവീകരിക്കപ്പെട്ട അന്താരാഷ്ട്ര അന്തരീക്ഷത്തിൽ, ഇത്രയധികം രാജ്യങ്ങളെ ഒരു വേദിയിൽ ഒരുമിച്ച് കൊണ്ടുവരുന്നത് ചെറിയ കാര്യമല്ല,” ഈ മാസം ആദ്യം ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസന യാത്ര തുടരുന്നതിന് ശുദ്ധവും വ്യക്തവും സുസ്ഥിരവുമായ ഭരണം ആവശ്യമാണെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
ഞാൻ നിങ്ങൾക്ക് കഴിഞ്ഞ 30 ദിവസത്തെ ഒരു റിപ്പോർട്ട് കാർഡ് തരാൻ ആഗ്രഹിക്കുന്നു. അത് നിങ്ങൾക്ക് പുതിയ ഇന്ത്യയുടെ വേഗതയെയും വ്യാപ്‌തിയെയും കുറിച്ചുള്ള ആശയം നൽകും. ഓഗസ്‌റ്റ് 23 നിങ്ങൾ ഓർക്കണം! എല്ലാവരും പ്രാർത്ഥനയിലായായിരുന്നു, പൊടുന്നനെ എല്ലാവരുടെയും മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു. ലോകം മുഴുവൻ ഇന്ത്യയുടെ ശബ്‌ദം കേട്ടു: ‘ഇന്ത്യ ചന്ദ്രനിലാണ്’.” മോദി പറഞ്ഞു. “ഓഗസ്‌റ്റ് 23 ദേശീയ ബഹിരാകാശ ദിനമായതോടെ രാജ്യത്ത് അനശ്വരമായി മാറിയിരിക്കുന്നു. ചാന്ദ്ര ദൗത്യം വിജയിച്ചതിന് തൊട്ടുപിന്നാലെ ഇന്ത്യ സൗര ദൗത്യവും ആരംഭിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഇന്ത്യയുടെ നയതന്ത്രം പുതിയ ഉയരങ്ങളിലെത്തിയെന്ന് അവകാശപ്പെട്ട അദ്ദേഹം, ജി20 ഉച്ചകോടി നയതന്ത്രപരവും ഡൽഹി കേന്ദ്രീകൃതവുമായ ഒരു പരിപാടി മാത്രമായി പരിമിതപ്പെടുത്താമായിരുന്നെന്നും എന്നാൽ ഇന്ത്യ അതിനെ ജനങ്ങൾ നയിക്കുന്ന ദേശീയ പ്രസ്ഥാനമാക്കി മാറ്റിയെന്നും പറഞ്ഞു.
ഇന്ത്യയുടെ ശ്രമഫലമായി ആറ് രാജ്യങ്ങൾ കൂടി ബ്രിക്‌സ് കൂട്ടായ്‌മയിൽ ചേർന്നതായി പ്രധാനമന്ത്രി പറഞ്ഞു. “ഡൽഹി പ്രഖ്യാപനത്തിൽ 100 ശതമാനം സമവായം ഉണ്ടായത് ആഗോള തലത്തിൽ വലിയ വാർത്തയായി…ജി20 ഉച്ചകോടിക്കിടെ എടുത്ത ചില തീരുമാനങ്ങൾ 21-ാം നൂറ്റാണ്ടിന്റെ ദിശ മാറ്റാൻ കഴിവുള്ളവയാണ്.. ഇന്നത്തെ ധ്രുവീകരിക്കപ്പെട്ട അന്താരാഷ്ട്ര അന്തരീക്ഷത്തിൽ, ഇത്രയധികം രാജ്യങ്ങൾ ഒരുമിച്ച് ഒരു വേദിയിൽ എത്തുന്നത് ചെറിയ കാര്യമല്ല” അദ്ദേഹം പറഞ്ഞു.
തന്റെ സർക്കാരിന്റെ കഴിഞ്ഞ 30 ദിവസങ്ങളിലെ നേട്ടങ്ങൾ നിരത്തി, ദരിദ്രർ, പട്ടികജാതി-പട്ടികവർഗക്കാർ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, ഇടത്തരക്കാർ എന്നിവരെ ശാക്തീകരിക്കാൻ നിരവധി നടപടികൾ സ്വീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
ആരംഭിച്ചു. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം യുവാക്കൾക്ക് ‘റോസ്ഗർ മേള’ വഴി കേന്ദ്ര സർക്കാർ ജോലി ലഭിച്ചു. പുതിയ പാർലമെന്റ് മന്ദിരത്തിൽ പാസ്സാക്കിയ ആദ്യ ബില്ലായി വനിതാ സംവരണ ബിൽ മാറി. ഇത് ഇന്ത്യയെ അഭിമാനബോധമുള്ള രാജ്യമാക്കി” അദ്ദേഹം പറഞ്ഞു.
ജി20 ഉച്ചകോടിയുടെ വിജയത്തിൽ തനിക്ക് അത്ഭുതമില്ലെന്നും യുവാക്കൾ ഏതെങ്കിലും പരിപാടിയുമായി ബന്ധപ്പെടുമ്പോൾ അതിന്റെ വിജയം സുനിശ്ചിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ശുഭാപ്തിവിശ്വാസവും അവസരങ്ങളും തുറന്ന മനസ്സും ഉള്ളിടത്ത് മാത്രമാണ് യുവാക്കൾ പുരോഗമനം നടക്കുന്നത്. യുവാക്കൾക്കുള്ള എന്റെ സന്ദേശം ഇതാണ് -വലുതായി ചിന്തിക്കുക” അദ്ദേഹം പറഞ്ഞു.

