തിരുവനന്തപുരം : വിരമിച്ച ഐ എ എസ് ഉദ്യോഗസഥനാണ് ഇദ്ദേഹം. മൂന്ന് മാസത്തേക്കാണ് ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. കൊറോണോ വൈറസ് വ്യാപനം അതിവേഗം പടരുന്നസാഹചര്യത്തിലാണ് ഇത്തരത്തിൽ അടിയന്തിര നീക്കം നടത്തിയത്.
ആർദ്രം മിഷൻ, ഇ-ഹെൽത്ത്, കിരൺസർവേ , ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, ആരോഗ്യ നയ രൂപീകരണം എന്നീ ശ്രദ്ധേയമായ പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഉദ്ദ്യോഗസ്ഥനാണിദ്ദേഹം. നിപ്പ വൈറസ് വ്യാപന കാലത്ത് ഇദ്ദേഹം കാര്യക്ഷമമായി പ്രവർത്തിച്ചയാളാണ്. ഉപദേശകരുടെ പേരിൽ സർക്കാർ പ്രതിക്കൂട്ടിലായ സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് പുതിയ നിയമനമെന്നതും ശ്രദ്ധേയമാണ്.

