തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ആഴ്ചയില്‍ ആറു ദിവസം സിംഗിള്‍ ഡ്യൂട്ടി ഒക്ടോബർ 1 മുതല്‍ നടപ്പാക്കാന്‍ ധാരണ. തൊഴിലാളി നേതാക്കളുമായിമാനേജ്‌മെന്റ് ഇന്നലെ നടത്തിയ രണ്ടാംവട്ട ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്. തുടക്കത്തില്‍ പാറശാല ഡിപ്പോയില്‍ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുക. സി.ഐ.ടി.യു ഈ തീരുമാനം അംഗീകരിച്ചു. തീരുമാനത്തെ അംഗീകരിച്ചെങ്കിലും 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബി.എം.എസ്. യോഗത്തില്‍ അറിയിച്ചു. അതേ സമയം നാളെ മുതല്‍ പ്രഖ്യാപിച്ച പണിമുടക്കില്‍നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ്. അറിയിച്ചു.
പണിമുടക്കിനെ ശക്തമായി നേരിടുമെന്ന് പ്രഖ്യാപിച്ച മാനേജ്‌െമന്റ് സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌േനാണ്‍ ബാധകമാക്കുമെന്നും സെപ്റ്റംബറിലെ ശമ്പളം നല്‍കില്ലെന്നും അറിയിച്ചു . 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സി.ഐ.ടി.യു. ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്.

