സിബിഐ സംഘം ക്ലിഫ്‌ഹൗസില്‍

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ തെളിവെടുപ്പിനായി സിബിഐ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്‌ ഹൗസിലെത്തി. പരാതിക്കാരിയും അഞ്ചോളം സിബിഐ ഉദ്യോഗസ്ഥരുമാണ്‌ സ്ഥലത്തെത്തിയിരിക്കുന്നത്‌. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയുളള പരാതിയിലാണ്‌ തെളിവെടുപ്പ്‌ നടത്തുന്നത്. കഴിഞ്ഞ ദിവസം എംഎല്‍എ ഹോസ്‌റ്റലിലും സിബിഐ സംഘം അന്വേഷണം നടത്തിയിരുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു പീഡനക്കേസുമായി ബന്ധപ്പെട്ട്‌ സിബഐ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയലെത്തി തെളിവെടുപ്പ് നടത്തുന്നത്. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി വിദേശത്തായ സാഹചര്യത്തിലാണ്‌ പരിശോധന.

2021 ജനുവരിയിലാണ്‌ കേസ്‌ സിബിഐക്ക്‌ വിട്ടത്‌. സോളാര്‍ കേസ്‌ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 2018 ഒക്ടോബറിലാണ്‌ ഉമ്മന്‍ചാണ്ടി ,കെ.സി വേണുഗോപാല്‍ ,ഹൈബി ഈഡന്‍, എന്നിവര്‍ക്കെതിരെ കേസെടുത്തത്‌. തുടര്‍ന്ന്‌ മുന്‍ മന്ത്രിമാരായ എ.പി.അനില്‍കുമാര്‍, അടൂര്‍ പ്രകാശ്‌ അനില്‍കുമാറിന്റെ പ്രൈവറ്റ്‌ സെക്രട്ടറി സഹദുളള എന്നിവര്‍ക്കെതിരെയും പീഡനക്കേസ്‌ ചുമത്തി. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎല്‍എ ഹോസ്‌റ്റലിലും ഹോട്ടലുകളിലും വച്ച്‌ പീഡിപ്പിച്ചെന്നായിരുന്നു മൊഴി. ലൈംഗിക പീഡനം ,സാമ്പത്തിക തട്ടിപ്പ്‌ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ ഉളളതാണ്‌. ലൈംഗികാതിക്രമം ,വഞ്ചന,കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകല്‍ എന്നിവയാണ്‌ ഉമ്മന്‍ ചാണ്ടിക്കെതിരെയുളള കുറ്റം,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →