മൂന്നാമത്തെ തവണ ഭരിക്കുമ്പോഴും ബിജെപിയുടെ കേന്ദ്രസർക്കാർ അഴിമതി ആരോപണങ്ങൾക്ക് ഇടവച്ചിട്ടില്ല. എന്നാൽ അധികാരത്തിലെത്തി അധികം പിന്നിടും മുമ്പേ മധ്യപ്രദേശിൽ ബിജെപി സർക്കാരിൻറെ മുഖ്യമന്ത്രി ഗുരുതരമായ ആരോപണങ്ങൾ നേരിടുകയാണ്. ധാർമികമായി ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത നടപടിയാണ് ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രത്തിന്റെ അന്വേഷണറിപ്പോർട്ടുകൾ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
മോഹൻ യാദവ് മുഖ്യമന്ത്രിയാകുന്നു. അദ്ദേഹത്തിൻറെ ബന്ധുക്കൾ നേരിട്ടും അവർ ഉൾപ്പെട്ട കമ്പനികൾ അല്ലാതെയും കുറെ അധികം ഭൂമി വാങ്ങിക്കൂട്ടുന്നു. വാങ്ങുന്ന സമയത്ത് സാധാരണ മാർക്കറ്റ് വിലയാണ് അവിടെയുള്ളത്. പക്ഷേ തൊട്ടു പിന്നാലെ മോഹൻ യാദവ് ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിക്കുന്നു. റോഡുകൾ ടൂറിസം പദ്ധതികൾ ഇങ്ങനെ പലതും. അവ പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളും മോഹൻ യാദവിന്റെ ബന്ധുക്കളും ബന്ധുക്കൾ ഉൾപ്പെട്ട കമ്പനികളും ഭൂമി വാങ്ങിക്കൂട്ടിയ സ്ഥലവും ഒരേ പ്രദേശങ്ങളാണ്.
ഇതാണ് റിയൽ എസ്റ്റേറ്റ് ബിസിനസ്. സർക്കാരിൻറെ വൻകിട പദ്ധതികൾ വരാൻ പോകുന്ന സമയത്ത് തന്നെ ആ പ്രദേശങ്ങളിൽ വന്ന് വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടുക. അപ്പോൾ ഭൂമിക്ക് വില വളരെ കുറവായിരിക്കും. പദ്ധതി വരുന്നതോടെ റോക്കറ്റ് പോലെ കുതിച്ചുയരും. മുടക്ക് മുതൽ പത്തിരട്ടിയും 50 ഇരട്ടിയും ഒക്കെയായി തിരിച്ചു കിട്ടും. ഇതിനകത്ത് തെറ്റൊന്നുമില്ല.
പക്ഷേ അത് മുഖ്യമന്ത്രിയുടെ ബന്ധുക്കൾ ചെയ്യുമ്പോഴും ബന്ധുക്കൾ ഭൂമി വാങ്ങിയതിന്റെ തൊട്ടടുത്തു തന്നെ മുഖ്യമന്ത്രി പദ്ധതി പ്രഖ്യാപിക്കുമ്പോഴും ആണ് പ്രശ്നം. മറ്റൊന്നില്ല, അഴിമതി പറയുവാൻ പറ്റില്ല. പക്ഷേ അഴിമതി ഉണ്ട്. ധാർമികത തീരെയില്ല. സർക്കാർ എന്ത് ചെയ്യാൻ പോകുന്നു എന്ന് മുഖ്യമന്ത്രിക്ക് അറിയാം. ആ അറിവ് മുഖ്യമന്ത്രിയുടെ ആയോ അല്ലാതെയോ എന്നറിഞ്ഞുകൂടാ എങ്കിലും ബന്ധുക്കൾ നാല് കാശ് ഉണ്ടാക്കാനുള്ള വഴിയാക്കി മാറ്റി.
അഴിമതി ഇല്ലാത്ത സർക്കാരിനെയാണ് നരേന്ദ്രമോദി കേന്ദ്രത്തിൽ നയിക്കുന്നത് എന്ന് ഏറെക്കുറെ പറയാം. സർക്കാരിൻറെ ഇതുവരെയുള്ള പണം ചിലവഴിക്കൽ ഇതര ഇടപാടുകൾ ഇവയൊന്നും ആരോപണ വിധേയമായിട്ടില്ല. ആരും സൂക്ഷ്മ പരിശോധന ഒന്നും നടത്തിയിട്ടും ഇല്ല. എങ്കിലും അഴിമതിയില്ലാത്ത കേന്ദ്രഭരണം എന്ന പ്രതിഛായ സർക്കാരുണ്ട്. മോദി സർക്കാരിൻറെ പ്രതിച്ഛായക്ക് കൂടി മധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രിയുടെ നടപടി കളങ്കമേൽപ്പിച്ചിട്ടുണ്ട്.