ഹൈലൈറ്റുകൾ
- വിദ്യാർഥികൾക്ക് ലക്ഷ്യബോധം വേണമെന്ന് മന്ത്രി.
- മെറിറ്റ് അവാർഡ് വിതരണം തൊടുപുഴയിൽ നടന്നു.
- സാങ്കേതികവിദ്യയോടൊപ്പം മുന്നേറാൻ ആഹ്വാനം.
- പരാജയഭീതി വിദ്യാർഥികളെ പിന്നോട്ടുവലിക്കരുതെന്ന് നിർദേശം.
- മെഹറിൻ ഫാത്തിമയ്ക്ക് ആദ്യ അവാർഡ് സമ്മാനിച്ചു.

News Portal

തൊടുപുഴ, 2026 ജൂൺ 15 –
ഓരോ വിദ്യാർഥിക്കും ഭാവിയെക്കുറിച്ച് വ്യക്തമായ സ്വപ്നവും ലക്ഷ്യവും ഉണ്ടായിരിക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള ഡീൻ കുര്യാക്കോസ് എംപിയുടെ മെറിറ്റ് അവാർഡ് വിതരണച്ചടങ്ങിൽ തൊടുപുഴയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചാൽ മാത്രമേ ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാനാകൂവെന്നും മന്ത്രി പറഞ്ഞു.
ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വളർച്ചയ്ക്കനുസരിച്ച് മാറാൻ വിദ്യാർഥികൾക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ലോകം വിരൽത്തുമ്പിലാണെന്നും ഗൂഗിളിലൂടെയും കൃത്രിമ ബുദ്ധിയിലൂടെയും അറിവുകൾ എളുപ്പത്തിൽ ലഭ്യമാകുന്ന കാലഘട്ടമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടെൻഷനും വിഷാദവും പരാജയഭീതിയും വിദ്യാർഥികളെ പിന്നോട്ടുവലിക്കരുതെന്നും പരാജയം ഉണ്ടായാൽ കൂടുതൽ ആത്മവിശ്വാസത്തോടെ വിജയത്തിലേക്ക് മുന്നേറണമെന്നും അദ്ദേഹം ഉപദേശിച്ചു.
ഡീൻ കുര്യാക്കോസ് എംപി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗവ. ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് മുഖ്യാതിഥിയായി. തൊടുപുഴ നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്ക് നേടിയ മെഹറിൻ ഫാത്തിമയ്ക്കാണ് മന്ത്രി ആദ്യ അവാർഡ് സമ്മാനിച്ചത്.