പൂന: മെയ് 30
മഹാരാഷ്ട്രയിലെ പൂനയിൽ വ്യാജ മദ്യം കഴിച്ച് 14 പേർ മരിച്ചു. പിംപ്രി ചിഞ്ച്വാഡ് മേഖലയിലും പൂന നഗരത്തിലുമാണു മദ്യദുരന്തമുണ്ടായത്. മദ്യം എത്തിച്ച യോഗേഷ് വാങ്കെഡെ ഉൾപ്പെടെഎട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവം ഗൗരവതരമെന്നു വിശേഷിപ്പിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് പറഞ്ഞു.
മൂന്നു പേർ ചികിത്സയിലാണ്
വ്യാജ മദ്യം കഴിച്ച മൂന്നു പേർ ചികിത്സയിലാണ്. പിംപ്രി ചിഞ്ച്വാഡിലെ ഫുഗേവാഡിയിൽ 10 പേരും പൂന നഗരത്തിലെ ഹദാപ്സറിൽ നാല് പേരുമാണു മരിച്ചത്. ഹദാപ്സറിലെ വ്യാജ മദ്യ നിർമാണ കേന്ദ്രം എൻസിപി നേതാവ് രോഹിത് പവാറും അനുയായികളും ചേർന്ന് നശിപ്പിച്ചു. വ്യാജ മദ്യം കഴിച്ച് 18 പേർ മരിച്ചെന്ന് രോഹിത് ആരോപിച്ചു.