ന്യൂഡൽഹി: ഷഹ്ദാര കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ സൈബർ കുറ്റകൃത്യ സിൻഡിക്കേറ്റിനെ ഡൽഹി പോലീസ് തകർത്തു. 14 പേരെ അറസ്റ്റ് ചെയ്ത ഈ സംഘത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന 127-ഓളം സൈബർ തട്ടിപ്പുകളുമായി നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. തട്ടിപ്പിനായി ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ വഴി ഏകദേശം 30 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ വിശകലനത്തിൽ,കണ്ടെത്തി.
തട്ടിപ്പിനായി ഉപയോഗിച്ച നിരവധി സാധനങ്ങൾ പോലീസ് കണ്ടുകെട്ടി
പ്രതികളിൽ നിന്ന് തട്ടിപ്പിനായി ഉപയോഗിച്ച നിരവധി സാധനങ്ങൾ പോലീസ് കണ്ടുകെട്ടി. 30 മൊബൈൽ ഫോണുകൾ, 80-ലധികം സിം കാർഡുകൾ, വിവിധ ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ്ബുക്കുകളും എന്നിവയാണ് പോലീസ് കണ്ടെത്തിയത്.ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചാണ് ഇവർ പ്രധാനമായും പണം തട്ടിയെടുത്തിരുന്നത്. ഓൺലൈൻ ജോലികളും ടാസ്ക്കുകളും നൽകി പണം തട്ടുന്ന രീതിയും സംഘം പിന്തുടർന്നിരുന്നു.
പണം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്.
ഷഹ്ദാര ഡിസിപി പ്രശാന്ത് ഗൗതമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കുറ്റവാളികളെ പിടികൂടിയത്. അറസ്റ്റിലായവരിൽ ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിച്ചു നൽകുന്നവരും സാങ്കേതിക സഹായം നൽകുന്നവരും ഉൾപ്പെടുന്നു. പണം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്.