കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിന്റെ വീടിന്റെ വായ്പ അടച്ചു തീർത്തു. 49 ലക്ഷം രൂപയുടെ വായ്പയാണ് മുസ്ലിം ലീഗ് അടച്ചു തീർത്തത്. കാലിക്കട്ട് ടൗണ്‍ സഹരകരണ ബാങ്കിൽ പണം അടച്ചു. പണം നൽകിയത് ലീഗിന്റെ അക്കൗണ്ടിൽനിന്ന്.കാലിക്കട്ട് ടൗൺ സർവീസ് സഹകരണ ബാങ്കിലെ വായ്പാ കുടിശികയെത്തുടർന്ന് കോഴിക്കോട് നടക്കാവിലെ മുനീറിന്റെ “ക്രസന്റ് ഹൗസി’നാണ് ജപ്തി ഭീഷണി നേരിട്ടത്.
പലിശയടക്കം 49 ലക്ഷം രൂപയുടെ ബാധ്യതയാണ് നിലവിലുണ്ടായിരുന്നത്. ഈ മാസം 31നകം തുക അടച്ചുതീർക്കാത്തപക്ഷം ജപ്തി നടപടികളിലേക്ക് കടക്കുമെന്നായിരുന്നു ബാങ്ക് നോട്ടീസ്
